തിരുവനന്തപുരം: കേരളത്തിലെ സ്കൂൾ പാഠ്യപദ്ധതി പരിഷ്കരണത്തിന്റെ ഭാഗമായി ഒന്നാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെയുള്ള പുതിയ പാഠപുസ്തകങ്ങൾ സജ്ജമായതായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. അടുത്ത അധ്യയന വർഷത്തേക്ക് മുന്നോടിയായി ഹയർ സെക്കൻഡറി മേഖലയിലും വലിയ മാറ്റങ്ങളാണ് കൊണ്ടുവരുന്നത്.(Textbook reform completed, says Minister V Sivankutty)
മലയാളം, ഇംഗ്ലീഷ്, തമിഴ്, കന്നഡ എന്നീ നാല് ഭാഷകളിലായി ആകെ 597 ടൈറ്റിൽ പുസ്തകങ്ങളാണ് തയ്യാറാക്കിയിരിക്കുന്നത്. ഇതിനൊപ്പം അധ്യാപകർക്കുള്ള ടീച്ചർ ടെക്സ്റ്റുകളും സജ്ജമായി. കന്നഡ, തമിഴ് ഭാഷാ വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് പ്രത്യേക പരിഗണന നൽകി അവർക്കാവശ്യമായ പുസ്തകങ്ങൾ ഉറപ്പാക്കിയിട്ടുണ്ട്.
പതിനൊന്നാം ക്ലാസിലെ വിദ്യാർത്ഥികൾക്ക് ഈ വർഷം മുതൽ പുതിയ പാഠപുസ്തകങ്ങൾ ലഭിക്കും. ഭാഷാ വിഷയങ്ങളും കമ്പ്യൂട്ടർ സയൻസും ഉൾപ്പെടെ 41 ടൈറ്റിലുകളാണ് ഇതിനായി തയ്യാറാക്കിയത്. ഫെബ്രുവരി രണ്ടാം വാരത്തിൽ ഇതിന്റെ പ്രകാശനം നടക്കും.
കേസിൽ ഉൾപ്പെട്ടവരും സോണിയാ ഗാന്ധിയും ഒന്നിച്ചുള്ള ചിത്രങ്ങൾ പുറത്തുവന്ന പശ്ചാത്തലത്തിൽ, കേന്ദ്ര നേതൃത്വത്തിന് ഇതിൽ എന്ത് പങ്കുണ്ടെന്ന് വ്യക്തമാക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. മന്ത്രിമാരുടെ പേര് അനാവശ്യമായി വിവാദത്തിലേക്ക് വലിച്ചിഴയ്ക്കുന്നതിനെ അദ്ദേഹം വിമർശിച്ചു. ലിന്റോ ജോസഫിനെതിരെയുള്ള ശാരീരികവും വ്യക്തിപരവുമായ അധിക്ഷേപങ്ങൾ അംഗീകരിക്കാനാവില്ല. രാഷ്ട്രീയമായി വിയോജിക്കുമ്പോഴും മനുഷ്യത്വപരമായ മര്യാദകൾ പാലിക്കണമെന്ന് മന്ത്രി ഓർമ്മിപ്പിച്ചു.