തൃശൂർ : ഇത്തവണ തൃശൂരിലെ പുലികളി മഹോത്സവത്തിൽ സുരേഷ് ഗോപിയുടെ സാന്നിധ്യം ഉണ്ടാകില്ല. അദ്ദേഹത്തിൻ്റെ തിങ്കളാഴ്ചത്തെ പരിപാടികൾ റദ്ദാക്കി. പ്രധാനമന്ത്രിയുടെ ഉടൻ ഡല്‍ഹിയില്‍ എത്തണം എന്ന നിര്‍ദേശം ലഭിച്ചതിനാൽ, ഇന്ന് വൈകുന്നേരം 4 മണി മുതൽ നിശ്ചയിച്ചിരുന്ന എല്ലാ പരിപാടികളും റദ്ദാക്കി എത്രയും വേഗം ന്യൂഡൽഹിയിലേക്ക് പോകേണ്ടി വന്നിരിക്കുകയാണ് എന്നാണ് അദ്ദേഹം പറഞ്ഞത്.(Suresh Gopi's plans for Monday got cancelled)
ഓണാഘോഷത്തിന്റെയും പുലിക്കളി മഹോത്സവത്തിന്റെയും ഉദ്‌ഘാടനത്തിനും ഗുരുദേവ ജയന്തി പ്രമാണിച്ച് എല്ലാ കൊല്ലവും നടത്തുന്ന മഞ്ഞ കടലില്‍ സംഗമത്തിലും പങ്കെടുക്കാൻ കഴിയാത്തതിൽ ഏറെ ഖേദമുണ്ട് എന്നും, അതുപോലെ, ഇരിങ്ങാലക്കുട സ്റ്റേഷനിൽ പാലരുവി എക്സ്‌പ്രസിൻ്റെ ഫ്ലാഗ് ഓഫ് ചടങ്ങിലും പങ്കെടുക്കാൻ കഴിയില്ല എന്നും പറഞ്ഞ അദ്ദേഹം, എന്നിരുന്നാലും, ഇരിങ്ങാലക്കുടയിൽ നിന്ന് യാത്രക്കാരുടെ നേതൃത്വത്തിൽ നടക്കുന്ന ചടങ്ങ് താൻ വിലമതിക്കുകയും പൂർണ്ണമായും അംഗീകരിക്കുകയും ചെയ്യുന്നുവെന്നും കൂട്ടിച്ചേർത്തു.
ഇരിങ്ങാലക്കുടയിൽ മറ്റൊരു പ്രധാന ട്രെയിൻ സ്റ്റോപ്പ് ഉടൻ ലഭ്യമാക്കാൻ താൻ പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണ് എന്നും, അത് പൂർത്തിയായാൽ, അതിന്റെ ഫ്ലാഗ് ഓഫ് നമ്മൾ ഒരുമിച്ച് വലിയ സന്തോഷത്തോടു കൂടി ആഘോഷിക്കുമെന്ന് ഉറപ്പു നൽകുന്നുവെന്നും പറഞ്ഞ സുരേഷ് ഗോപി, രാജ്യത്തിന്റെ ആഹ്വാനം മുൻഗണന ലഭിക്കേണ്ടതാണ് എന്നത് എല്ലാവരും മനസ്സിലാക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നുവെന്നും വ്യക്തമാക്കി.