
കോട്ടയം : മലയാളി യുവതി വിപഞ്ചികയും മകൾ വൈഭവിയും ഷാർജയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ പ്രതികരണവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. മരണത്തിൽ ഒരുപാട് സംശയങ്ങൾ ഉണ്ടെന്നും, ഇന്ത്യൻ പൗരന് കിട്ടേണ്ട എല്ലാ നീതിയും ന്യായവും അവർക്ക് കിട്ടണം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. (Suresh Gopi on Vipanchika's death)
ഷാർജയിലെ നിയമം അനുസരിച്ച് മൃതദേഹം ഭർത്താവിന് വിട്ടു കൊടുക്കുമെന്നും, അത് തടയാനുള്ള ശ്രമം നടത്തുകയാണെന്നും അദ്ദേഹം അറിയിച്ചു. ഇന്ന് ഹെക്കോടതിയിൽ ഇക്കാര്യത്തിൽ തീരുമാനം ഉണ്ടാകുമെന്നാണ് സുരേഷ് ഗോപി പറഞ്ഞത്.