
തൃശൂർ : മനുഷ്യക്കടത്തും മതപരിവർത്തനവും ആരോപിച്ച് മലയാളി കന്യാസ്ത്രീകളെ ഛത്തീസ്ഗഡിൽ അറസ്റ്റ് ചെയ്ത സംഭവത്തിൽ കേന്ദ്രമന്ത്രിയും തൃശൂർ എം പിയും ബി ജെ പി നേതാവുമായ സുരേഷ് ഗോപി മൗനം പാലിച്ചതിനെതിരെ സഭ നേതൃത്വം.(Suresh Gopi on Kerala Nuns arrest in Chhattisgarh)
ബി ജെ പി സ്ഥാനാർഥി ആയിരുന്നിട്ട് കൂടി അദ്ദേഹത്തിന് വിശ്വാസികളുടെ വോട്ട് ഭേദപ്പെട്ട നിലയിൽ ലഭിച്ചിരുന്നു. എന്നാൽ, അത്തരത്തിലൊരു ക്രിയാത്മകമായ പ്രതികരണം കേന്ദ്രമന്ത്രിയിൽ നിന്നും ഉണ്ടായില്ല എന്നാണ് ഉയരുന്ന വിമർശനം.
ഇക്കാര്യത്തിൽ പരസ്യ പ്രതികരണത്തിന് സഭാ നേതൃത്വം തയ്യാറായിട്ടില്ല.