രാഷ്ട്രീയ എതിർപ്പുകൾ അവഗണിച്ച് കേരളത്തിൽ SIRന് തുടക്കം : BLO പരിശീലനം ഇന്ന് ആരംഭിക്കും | SIR

2026 ഫെബ്രുവരി 7-ന് അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിക്കും.
രാഷ്ട്രീയ എതിർപ്പുകൾ അവഗണിച്ച് കേരളത്തിൽ SIRന് തുടക്കം : BLO പരിശീലനം ഇന്ന് ആരംഭിക്കും | SIR
Published on

തിരുവനന്തപുരം: സംസ്ഥാനത്തെ പ്രമുഖ രാഷ്ട്രീയ പാർട്ടികളുടെ ശക്തമായ എതിർപ്പുകൾക്കിടയിലും തീവ്ര വോട്ടർപട്ടിക പരിഷ്കരണ (Special Intensive Revision - SIR) നടപടികളുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ മുന്നോട്ട്. എസ്ഐആറിൻ്റെ ഭാഗമായി ഇന്ന് (ഒക്ടോബർ 31, 2025) ബൂത്ത് ലെവൽ ഓഫീസർമാർക്ക് (BLO) പരിശീലന പരിപാടികൾ ആരംഭിക്കും.(SIR begins in Kerala despite political opposition, BLO training to begin today)

തിരുവനന്തപുരം ജില്ലയിലെ വട്ടിയൂർക്കാവ്, നേമം മണ്ഡലങ്ങളിലെ ബൂത്ത് ലെവൽ ഓഫീസർമാർക്കാണ് ആദ്യഘട്ട പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്. എസ്ഐആർ നടപടിക്രമങ്ങൾക്ക് ഇന്നലെ (ഒക്ടോബർ 30, 2025) ഔദ്യോഗികമായി തുടക്കം കുറിച്ചു. ഗവർണർ രാജേന്ദ്ര ആർലേക്കർ തീവ്ര വോട്ടർപട്ടിക പരിഷ്‌കരണ നടപടികൾ ഉദ്ഘാടനം ചെയ്തു.

ചീഫ് ഇലക്ട്രൽ ഓഫീസർ, എസ്ഐആർ എന്യൂമറേഷൻ ഫോം ഗവർണർക്ക് കൈമാറിക്കൊണ്ടാണ് ഔപചാരിക ഉദ്ഘാടനം നിർവഹിച്ചത്. എൽഡിഎഫിന്റെയും യുഡിഎഫിന്റെയും ശക്തമായ എതിർപ്പുകൾക്കിടയിലാണ് എസ്ഐആർ നടപടികൾ ആരംഭിക്കാൻ കമ്മീഷൻ തീരുമാനിച്ചത്.

തിരഞ്ഞെടുപ്പ് കമ്മീഷൻ എസ്ഐആർ സമയക്രമം പുറത്തുവിട്ടിരുന്നു. നവംബർ 4 മുതൽ ഡിസംബർ 4 വരെയാണ് ബൂത്ത് ലെവൽ ഓഫീസർമാർ വീടുകളിൽ ഫോമുകൾ വിതരണം ചെയ്യുക. ബിഎൽഒമാർ നൽകുന്ന ഫോം ഉപയോഗിച്ച് വോട്ടർമാർ 2003-ലെ വോട്ടർപട്ടികയുമായി താരതമ്യം ചെയ്ത് പേരുകൾ ഉറപ്പാക്കണം. പേരുണ്ടെങ്കിൽ മറ്റ് രേഖകൾ സമർപ്പിക്കേണ്ടതില്ല.

ഡിസംബർ 9-ന് കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിക്കും. ഡിസംബർ 9 മുതൽ 2026 ജനുവരി 8 വരെ തിരുത്തലിനും ആക്ഷേപം സമർപ്പിക്കാനുമുള്ള സമയമുണ്ടാകും. 2026 ഫെബ്രുവരി 7-ന് അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിക്കും.

എസ്ഐആർ വിഷയത്തിൽ നിലനിൽക്കുന്ന രാഷ്ട്രീയ എതിർപ്പുകൾ ചർച്ച ചെയ്യുന്നതിനായി മുഖ്യമന്ത്രി വിളിച്ചുചേർത്ത സർവകക്ഷി യോഗം ബുധനാഴ്ച ചേരും. ഭരണകക്ഷിയായ എൽഡിഎഫും പ്രതിപക്ഷമായ യുഡിഎഫും ശക്തമായി എതിർപ്പ് പ്രകടിപ്പിച്ചതിനിടയിലും, തീവ്ര വോട്ടർപട്ടിക പരിഷ്‌കരണമായ എസ്ഐആർ (Special Intensive Revision) നടപടിക്രമങ്ങൾക്ക് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ ഔദ്യോഗികമായി തുടക്കമിട്ടു.

മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർക്കൊപ്പം രാജ്ഭവനിൽ എത്തിയാണ് ബൂത്ത് ലെവൽ ഓഫീസർ, എസ്ഐആർ എന്യൂമറേഷൻ ഫോം ഗവർണർക്ക് കൈമാറിയത്. ഇതോടെ പരിഷ്കരണ നടപടികൾക്ക് തുടക്കമായി. യോഗ്യരായ ഒരാൾ പോലും വോട്ടർപട്ടികയിൽ നിന്ന് ഒഴിവാക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് ഗവർണർ ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചു.

വേഗത്തിലും പിശകുകളില്ലാതെയും പുനരവലോകനം പൂർത്തിയാക്കാൻ ജനങ്ങൾ ഉദ്യോഗസ്ഥരുമായി സഹകരിക്കണമെന്നും ഗവർണർ അഭ്യർത്ഥിച്ചു.

നവംബർ 4 മുതൽ ഡിസംബർ 4 വരെയാണ് ബൂത്ത് ലെവൽ ഓഫീസർമാർ (BLO) വോട്ടർമാർക്കുള്ള പട്ടിക വിതരണം ചെയ്യുക. വോട്ടർമാർക്ക് ലഭിക്കുന്ന ഫോം ഉപയോഗിച്ച് 2003-ലെ വോട്ടർ പട്ടികയുമായി താരതമ്യം ചെയ്ത് തങ്ങളുടെ പേരുകൾ ഉണ്ടോയെന്ന് ഉറപ്പാക്കണം. പേരുകൾ ഉണ്ടെങ്കിൽ മറ്റ് രേഖകൾ സമർപ്പിക്കേണ്ടതില്ല.

ഡിസംബർ 9-ന് കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിക്കും. ഡിസംബർ 9 മുതൽ 2026 ജനുവരി 8 വരെയാകും തിരുത്തലിനും ആക്ഷേപം സമർപ്പിക്കാനുമുള്ള സമയം. 2026 ഫെബ്രുവരി 7-ന് അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിക്കും.

Related Stories

No stories found.
Times Kerala
timeskerala.com