
കോട്ടയം: ഏറ്റുമാനൂരിൽ രണ്ടു മക്കളോടൊപ്പം ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കിയ ഷൈനിയുടെ മൊബൈൽ ഫോൺ കാണാനില്ലെന്ന് പോലീസ്. റെയിൽവേ ട്രാക്കിലും വീട്ടിലും നടത്തിയ പരിശോധനയിലും ഫോൺ കണ്ടെത്താനായില്ലെന്നാണ് പോലീസ് പറയുന്നത്.
മരിക്കുന്നതിന് തലേ ദിവസം ഭർത്താവ് നോബിയുമായി ഷൈനി ഫോണിൽ സംസാരിച്ചിരുന്നു. ഫോൺ സംഭാഷണത്തിൽ പ്രകോപനപരമായാണ് നോബി സംസാരിച്ചിരുന്നതെന്ന് പോലീസ് കണ്ടെത്തിയിരുന്നു. ഈ ഫോൺ കോളിന് പിന്നാലെയാണ് യുവതി മക്കളുമായി ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കിയത്. അതേസമയം , ഷൈനി സ്വന്തം വീട്ടിൽ മാനസിക സമ്മർദം നേരിട്ടോയെന്നും പോലീസ് അന്വേഷിക്കും. ഷൈനിയുടെ മാതാപിതാക്കളുടെ മൊഴി വീണ്ടും രേഖപ്പെടുത്തും.