കൊച്ചി: ഇന്ത്യയിൽ 50 വയസ്സിന് മുകളിലുള്ളവരിലും വിട്ടുമാറാത്ത ആരോഗ്യപ്രശ്നങ്ങളുള്ളവരിലും ഷിംഗിൾസ് രോഗം വലിയ ആഘാതം സൃഷ്ടിക്കുന്നതായി റിപ്പോർട്ട് (Shingles Disease India). ഫെബ്രുവരി 23 മുതൽ മാർച്ച് 1 വരെ ആചരിക്കുന്ന ഷിംഗിൾസ് ആക്ഷൻ വീക്കിന്റെ ഭാഗമായി ജിഎസ്കെ നടത്തിയ സർവേയിലാണ് ഞെട്ടിക്കുന്ന വിവരങ്ങളുള്ളത്. രോഗം ബാധിച്ച 43% ഇന്ത്യക്കാരും കഠിനമായ ശാരീരിക വേദന അനുഭവിക്കുന്നവരാണെന്ന് സർവേ വ്യക്തമാക്കുന്നു.
രോഗബാധിതരായ മൂന്നിൽ ഒരാൾക്ക് ജോലി ചെയ്യാനോ സാമൂഹിക പരിപാടികളിൽ പങ്കെടുക്കാനോ കഴിയാത്ത വിധം രോഗം തടസ്സമാകുന്നുണ്ട്.കിഡ്‌നി രോഗമുള്ളവർക്കും ഹൃദയസംബന്ധമായ പ്രശ്നങ്ങളുള്ളവർക്കുമാണ് ഷിംഗിൾസ് ഏറ്റവും കൂടുതൽ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നത്. പ്രമേഹരോഗികളിൽ ഇത് വലിയ വൈകാരിക ആഘാതമുണ്ടാക്കുന്നു.
സർവേയിൽ പങ്കെടുത്ത നാലിൽ ഒരാൾക്കും ഷിംഗിൾസിന്റെ സങ്കീർണ്ണതകളെക്കുറിച്ച് ധാരണയില്ല. ചിക്കൻപോക്സിന് കാരണമായ വാരിസെല്ല-സോസ്റ്റർ വൈറസ് വീണ്ടും സജീവമാകുന്നതാണ് ഈ രോഗത്തിന് കാരണം. വാക്സിനേഷനിലൂടെ തടയാൻ കഴിയുന്ന രോഗമായിട്ടും, മുതിർന്നവരിലെ രോഗപ്രതിരോധത്തെക്കുറിച്ചുള്ള അവബോധം പരിമിതമാണെന്ന് ജിഎസ്‌കെ ഇന്ത്യ മെഡിക്കൽ അഫയേഴ്‌സ് വൈസ് പ്രസിഡന്റ് ഡോ. ശാലിനി മേനോൻ പറഞ്ഞു.
ചികിത്സയേക്കാൾ പ്രതിരോധത്തിന് മുൻഗണന നൽകേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നും, ഷിംഗിൾസ് വാക്സിനേഷൻ മുതിർന്നവരുടെ ആരോഗ്യ ചർച്ചകളുടെ ഭാഗമാകണമെന്നും സർവേ ചൂണ്ടിക്കാട്ടുന്നു.
Story Summary:
A global survey by GSK reveals that Shingles significantly impacts Indians over 50, especially those with chronic conditions. 43% of patients report severe pain, and one in three faces disruptions in work and social life. The survey highlights a lack of awareness about vaccination, urging a shift from reactive care to preventive measures like adult immunization.

