തൃശൂർ : ഛത്തീസ്ഗഡിൽ മനുഷ്യക്കടത്തും മതപരിവർത്തനവും ആരോപിച്ച് മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ പ്രതികരിച്ച് ഷോൺ ജോർജ്. ഇക്കാര്യം അറിഞ്ഞത് രണ്ടു സിസ്റ്റർമാരും റിമാൻഡിലായതിന് ശേഷമാണെന്നാണ് അദ്ദേഹം പറഞ്ഞത്. (Shaun George on Kerala Nuns arrest)
ഇവർക്ക് നീതി ഉറപ്പാക്കുമെന്നും, അത് രാജീവ് ചന്ദ്രശേഖറിൻ്റെയും ബി ജെ പിയുടെയും വാക്കാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കുട്ടികളെ കണ്ടത് പ്ലാറ്റ്‌ഫോം ടിക്കറ്റ് എടുക്കാതെയാണെന്നും, മതപരിവർത്തനം നടന്നില്ല, ജോലിക്കു കൊണ്ടുപോയതാണെന്ന് വ്യക്തമായിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.