Rapper Vedan : 'കോഴിക്കോട്, കൊച്ചി ഏലൂർ എന്നിവിടങ്ങളിൽ വച്ച് 5 തവണ പീഡിപ്പിച്ചു, ലഹരി മരുന്ന് ഉപയോഗിച്ചതിന് ശേഷവും പീഡനം, പലപ്പോഴായി 31,000 രൂപ നൽകി': റാപ്പർ വേടനെതിരായ ബലാത്സംഗ പരാതിയിലെ മൊഴി വിവരങ്ങൾ പുറത്ത്

ഈ വിവരങ്ങൾ അറിയാവുന്ന സുഹൃത്തുക്കളുടെ പേരും മൊഴിയിൽ ഉണ്ട്
Rapper Vedan : 'കോഴിക്കോട്, കൊച്ചി ഏലൂർ എന്നിവിടങ്ങളിൽ വച്ച് 5 തവണ പീഡിപ്പിച്ചു, ലഹരി മരുന്ന് ഉപയോഗിച്ചതിന് ശേഷവും പീഡനം, പലപ്പോഴായി 31,000 രൂപ നൽകി': റാപ്പർ വേടനെതിരായ ബലാത്സംഗ പരാതിയിലെ മൊഴി വിവരങ്ങൾ പുറത്ത്
Published on

കൊച്ചി : യുവ ഡോക്ടർ റാപ്പർ വേടനെതിരെ നൽകിയ ബലാത്സംഗ പരാതിയിലെ കൂടുതൽ മൊഴി വിവരങ്ങൾ പുറത്ത്. 5 തവണ പീഡിപ്പിച്ചതായാണ് ഇവർ പറയുന്നത്. കോഴിക്കോട്, കൊച്ചി, ഏലൂർ എന്നവിടങ്ങളിൽ വച്ചായിരുന്നു ഇത്. ലഹരിമരുന്ന് ഉപയോഗിച്ചതിന് ശേഷം പീഡിപ്പിച്ചുവെന്നും യുവതി പറയുന്നു.(Sexual assault case against Rapper Vedan)

ഈ വിവരങ്ങൾ അറിയാവുന്ന സുഹൃത്തുക്കളുടെ പേരും മൊഴിയിൽ ഉണ്ട്. പലപ്പോഴായി വേടന് 31,000 രൂപ നൽകിയെന്നും, 2023 ജൂലൈ മുതൽ തന്നെ ഒഴിവാക്കാൻ ആരംഭിച്ചുവെന്നും യുവഡോക്ടർ വെളിപ്പെടുത്തി. വിളിച്ചാൽ ഫോൺ എടുക്കാതെയായി എന്നും, പിന്മാറ്റം മാനസികമായി തകർത്തുവെന്നും, താൻ ഡിപ്രഷനിലേക്ക് എത്തിയെന്നും പറയുന്ന യുവതി, അക്കൗണ്ട്, ജി പേ വിവരങ്ങളും പൊലീസിന് കൈമാറി.

അതേസമയം, തനിക്കെതിരെ കോഴിക്കോട് സ്വദേശിനിയായ യുവ ഡോക്ടർ നൽകിയ ബലാത്സംഗ പരാതിയിൽ എടുത്ത കേസിൽ പ്രതികരിച്ച് റാപ്പർ വേടൻ എന്ന ഹിരൺദാസ് മുരളി രംഗത്തെത്തി. ഇത് ആസൂത്രിതമാണെന്നും തെളിവുണ്ടെന്നുമാണ് അദ്ദേഹം പറഞ്ഞത്.

തന്നെ വേട്ടയാടുന്നുവെന്നും നിയമപരമായി നേരിടുമെന്നും വേടൻ കൂട്ടിച്ചേർത്തു. ഇന്ന് ഹൈക്കോടതിയിൽ മുൻ‌കൂർ ജാമ്യാപേക്ഷ സമർപ്പിക്കും. തെളിവ് പുറത്തുവിടുമെന്നും വേടൻ പ്രതികരിച്ചു. പരാതിയിൽ പറയുന്നത് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു എന്നാണ്. നടപടി കൊച്ചി തൃക്കാക്കര പോലീസിൻറേതാണ്. ഒരേ സ്ത്രീയെ ഒന്നിലേറെ തവണ ബലാത്സംഗം ചെയ്‌തെന്ന വകുപ്പാണ് ചുമത്തിയിരിക്കുന്നത്. 2021 ആഗസ്റ്റ് മുതൽ 2023 മാർച്ച് വരെ വിവിധ സ്ഥലങ്ങളിലായി പീഡനം നടന്നുവെന്നാണ് പരാതിയിൽ പറയുന്നത്.

തുടർച്ചയായ പീഡനത്തിന് ശേഷം ഇയാൾ വിവാഹത്തിൽ നിന്ന് പിന്മാറിയത് തന്ന ഡിപ്രഷനിലേക്ക് നയിച്ചുവെന്ന് യുവതി പറയുന്നു. ഇതുവരെയും പരാതി നൽകാതെ ഇരുന്നത് ആളുകളുടെ പ്രതികരണം ഭയന്നാണെന്നും അവർ പോലീസിനോട് പറഞ്ഞു.

Related Stories

No stories found.
Times Kerala
timeskerala.com