30 വർഷം ഭരിച്ച വടക്കഞ്ചേരി പഞ്ചായത്ത് നഷ്ടമായി: പാലക്കാട് CPMന് തിരിച്ചടി, വിമതനെ പ്രസിഡൻ്റ് ആക്കി UDF ഭരണം പിടിച്ചു | CPM

30 വർഷത്തിന് ശേഷം യു.ഡി.എഫ്. ഭരണം
30 വർഷം ഭരിച്ച വടക്കഞ്ചേരി പഞ്ചായത്ത് നഷ്ടമായി: പാലക്കാട് CPMന് തിരിച്ചടി, വിമതനെ പ്രസിഡൻ്റ് ആക്കി UDF ഭരണം പിടിച്ചു | CPM
Updated on

പാലക്കാട്: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ പാലക്കാട് സി.പി.എമ്മിന് കനത്ത തിരിച്ചടി. കഴിഞ്ഞ 30 വർഷമായി സി.പി.എം. തുടർച്ചയായി ഭരിച്ച വടക്കഞ്ചേരി പഞ്ചായത്ത് ഭരണം യു.ഡി.എഫിന് ലഭിച്ചു. പാർട്ടി നടപടി നേരിട്ട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ച മുൻ ബ്രാഞ്ച് സെക്രട്ടറി പ്രസാദിനെ പ്രസിഡന്റാക്കി കൈകോർത്താണ് കോൺഗ്രസ് പഞ്ചായത്ത് തിരിച്ചുപിടിച്ചത്.(Setback for CPM in Palakkad, UDF takes power by making rebel president)

1995 മുതൽ സി.പി.എം. കൈവശം വെച്ചിരുന്ന വടക്കഞ്ചേരി പഞ്ചായത്തിൽ 30 വർഷത്തിന് ശേഷമാണ് യു.ഡി.എഫ്. അധികാരത്തിൽ എത്തുന്നത്. പഞ്ചായത്തിലെ ആകെയുള്ള 22 സീറ്റിൽ യു.ഡി.എഫിനും എൽ.ഡി.എഫിനും 9 സീറ്റുകൾ വീതമാണ് ലഭിച്ചത്. സ്വതന്ത്രനായി മത്സരിച്ച സി.പി.എം. മുൻ ബ്രാഞ്ച് സെക്രട്ടറി പ്രസാദിന്റെ വിജയം നിർണായകമായി. എൻ.ഡി.എ. മൂന്ന് സീറ്റുകളും നേടി.

തുടർന്നാണ് പ്രസാദിനെ ഒപ്പം കൂട്ടാൻ യു.ഡി.എഫ്. തീരുമാനിച്ചത്. ബി.ജെ.പി. വിജയിച്ച മൂന്ന് വാർഡുകളിൽ ഇരുപക്ഷത്തെയും പിന്തുണയ്ക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെ പ്രസാദിനെ പഞ്ചായത്ത് പ്രസിഡന്റാക്കി ഭരണം പിടിക്കാൻ യു.ഡി.എഫിന് കഴിഞ്ഞു.

പാർട്ടി നടപടി നേരിട്ട സി.പി.എം. പ്രവർത്തകരുടെ കൂട്ടായ്മയായ 'വോയിസ് ഓഫ് വടക്കഞ്ചേരി'യുടെ പേരിലാണ് പ്രസാദ് 17-ാം വാർഡിൽ സ്വതന്ത്രനായി മത്സരിച്ചത്. സി.പി.എം. പ്രധാനിയെ 182 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് അദ്ദേഹം പരാജയപ്പെടുത്തിയത്. പ്രസാദ് 2015-20 കാലഘട്ടത്തിൽ സി.പി.എം. ചിഹ്നത്തിൽ മത്സരിച്ച് പഞ്ചായത്തംഗമായിരുന്നു. പാർട്ടിയിൽ നിന്ന് നടപടി നേരിട്ടതിനെ തുടർന്നാണ് അദ്ദേഹം സ്വതന്ത്രനായി മത്സരിച്ചത്.

Related Stories

No stories found.
Times Kerala
timeskerala.com