
തിരുവനന്തപുരം: കാർ യാത്രയിൽ സുരക്ഷ പരിഗണിച്ച് പിന്നിലെ യാത്രക്കാർക്കും സീറ്റ് ബെൽറ്റ് മാനദണ്ഡങ്ങൾ നിർബന്ധമാക്കുകയാണ്. പുതിയ നിബന്ധനകൾ നിലവിൽ കൊണ്ടുവരുന്നത് 2025 ഏപ്രിൽ മുതലാണ്.
ഇത് എട്ട് സീറ്റുള്ള വാഹനങ്ങൾക്കും ബാധകമാണ്. കേന്ദ്രത്തിൻ്റെ തീരുമാനം സീറ്റ് ബെൽറ്റുകൾക്കും, പുതിയ അനുബന്ധ സാമഗ്രികൾക്കും പുതിയ ഗുണനിലവാര വ്യവസ്ഥകൾ ഏർപ്പെടുത്താനാണ്.
നിലവിൽ ഉപയോഗിക്കുന്നത് ഓട്ടോമോട്ടീവ് ഇൻഡസ്ട്രി സ്റ്റാൻഡേഡ് പ്രകാരമുള്ള ഘടകങ്ങളാണ്. ഇവ പാശ്ചാത്യ നിലവാരത്തിലുള്ളതാണ്.
ഇവയ്ക്ക് പകരമായി ഉപയോഗിക്കേണ്ടത് കേന്ദ്രം ആവശ്യപ്പെടുന്ന ഇന്ത്യൻ നിലവാരത്തിലുള്ള സീറ്റ് ബെൽറ്റുകളും ആങ്കറുകളും ആണ്. വാഹനനിർമ്മാതാക്കൾ നിർമ്മാണവേളയിൽ ഇത് ഉറപ്പാക്കേണ്ടതാണ്.
സീറ്റ് ബെൽറ്റ് നാല് ചക്ര വാഹനങ്ങളുടെ വിഭാഗത്തിൽപ്പെട്ട ക്വാഡ്രാ സൈക്കിളുകളിലെ യാത്രക്കാർക്കും നിർബന്ധമാക്കി.