മലപ്പുറം: വംശനാശഭീഷണി നേരിടുന്ന കടലാമകൾ മുട്ടയിടാനായി മലപ്പുറം ജില്ലയുടെ തീരങ്ങളിലേക്ക് എത്തിത്തുടങ്ങി. ഡിസംബർ മുതൽ ഏപ്രിൽ വരെയുള്ള പ്രധാന പ്രജനന കാലത്തിന് തുടക്കമായതോടെ, മുട്ടകൾ സംരക്ഷിക്കാനും കുഞ്ഞുങ്ങളെ സുരക്ഷിതമായി കടലിലെത്തിക്കാനും വിപുലമായ സജ്ജീകരണങ്ങളാണ് സാമൂഹിക വനവത്കരണ വിഭാഗം ഒരുക്കിയിരിക്കുന്നത്.(Sea turtle breeding season on Malappuram coast, security to ensure the eggs hatching)
കഴിഞ്ഞ സീസണിൽ ശേഖരിച്ച മുട്ടകൾ 7,289 എണ്ണം ആണ്. കടലിലെത്തിയ കുഞ്ഞുങ്ങൾ 2,112ഉം, 523 മുട്ടകൾ കുറുനരികളും നായ്ക്കളും നശിപ്പിച്ചതും ആണ്. 4,654 എണ്ണം വിരിയാതെ നശിച്ചുപോയി. പൊന്നാനി മുതൽ പെരുമ്പടപ്പ് വരെയുള്ള മണൽത്തിട്ടകളാണ് കടലാമകൾ മുട്ടയിടാൻ കൂടുതലായി തിരഞ്ഞെടുക്കുന്നത്.
മുട്ടകൾ വിരിയിക്കാൻ തീരങ്ങളിൽ താൽക്കാലിക കേന്ദ്രങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. വിരിയാൻ എടുക്കുന്ന 40 ദിവസങ്ങളിൽ വനംവകുപ്പിന്റെയും സന്നദ്ധ സംഘടനകളുടെയും നിരന്തര നിരീക്ഷണം ഉണ്ടാകും.1972-ലെ വന്യജീവി സംരക്ഷണ നിയമപ്രകാരം (ഷെഡ്യൂൾ 1) അതീവ സംരക്ഷണമുള്ള ജീവികളാണ് കടലാമകൾ. ഇവയുടെ മുട്ടകൾ എടുക്കുന്നതും വിൽക്കുന്നതും ശിക്ഷാർഹമാണ്.