Sabarimala : ശബരിമല സ്വർണ്ണക്കൊള്ള : ഉണ്ണിക്കൃഷ്ണൻ പോറ്റിക്ക് പുറത്ത് നിന്ന് തൈര് വാങ്ങി നൽകിയെന്ന് ആരോപണം, ഗുരുതര സുരക്ഷാ വീഴ്ച ?

കസ്റ്റഡിയിൽ ഉള്ള പ്രതിക്ക് പുറത്തെ ഭക്ഷണം വാങ്ങി നൽകുന്നത് ഗുരുതര സുരക്ഷാ വീഴ്ചയാണ്. പ്രത്യേക അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥർ ഇതറിഞ്ഞ് ക്ഷുഭിതർ ആയെന്നാണ് വിവരം. തൈര് ഉപയോഗിച്ചില്ല എന്നും തിരികെ നൽകിയെന്നും പറയുന്നു.
Sabarimala gold theft case
Published on

പത്തനംതിട്ട : കേരളത്തെ നടുക്കിയ ശബരിമല സ്വർണ്ണക്കൊള്ള കേസിലെ പ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റിക്ക് പത്തനംതിട്ട എ ആർ ക്യാമ്പിൽ വച്ച് പുറത്ത് നിന്ന് ഭക്ഷണം വാങ്ങി നൽകിയെന്ന് ആരോപണം. ഇയാൾ തൈര് ആവശ്യപ്പെട്ടപ്പോൾ ജീവനക്കാരൻ വാങ്ങി നൽകിയെന്നാണ് സൂചന. (Sabarimala gold theft case )

കസ്റ്റഡിയിൽ ഉള്ള പ്രതിക്ക് പുറത്തെ ഭക്ഷണം വാങ്ങി നൽകുന്നത് ഗുരുതര സുരക്ഷാ വീഴ്ചയാണ്. പ്രത്യേക അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥർ ഇതറിഞ്ഞ് ക്ഷുഭിതർ ആയെന്നാണ് വിവരം. തൈര് ഉപയോഗിച്ചില്ല എന്നും തിരികെ നൽകിയെന്നും പറയുന്നു.

പിന്നിൽ വലിയ ആളുകളെന്ന് ഉണ്ണിക്കൃഷ്ണൻ പോറ്റി

ശബരിമല സ്വർണ്ണക്കൊള്ള കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. സംഭവത്തിൽ ഗൂഢാലോചന നടന്നത് ബെംഗളുരുവിൽ ആണെന്ന് ഇയാൾ മൊഴി നൽകി. ആദ്യം വിജിലൻസിന് മൊഴി നൽകിയത് ബെംഗളൂരുവിൽ നിന്ന് കിട്ടിയ നിർദ്ദേശം പ്രകാരമാണ് എന്നും ഇയാൾ കൂട്ടിച്ചേർത്തു. ഇതിന് പിന്നിൽ വലിയ ആളുകൾ ഉണ്ടെന്നാണ് ഇയാൾ പറഞ്ഞത്.

ആ അഞ്ചംഗ സംഘത്തെ കണ്ടെത്താനാണ് പ്രത്യേക സംഘം ശ്രമിക്കുന്നത്. തനിക്ക് വലിയ നേട്ടം ഉണ്ടായിട്ടില്ല എന്നും, മറ്റുള്ളവരാണ് ലാഭം ഉണ്ടാക്കിയതെന്നും പറഞ്ഞ ഉണ്ണിക്കൃഷ്ണൻ പോറ്റി, വിജിലൻസ് അന്വേഷണം തുടങ്ങിയപ്പോൾ തന്നെ ബംഗളൂരുവിലേക്ക് വിളിപ്പിച്ച് ചില നിർദ്ദേശങ്ങൾ നൽകിയെന്നും വ്യക്തമാക്കി.

കേരളത്തെ ഞെട്ടിച്ച ശബരിമല സ്വർണ്ണക്കൊള്ള കേസിൽ ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ ചോദ്യം ചെയ്യും ഇന്നും തുടരും. ഇയാളെ റാന്നി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് പ്രത്യേക അന്വേഷണ സംഘത്തിൻ്റെ കസ്റ്റഡിയിൽ വിട്ടിരുന്നു.

രണ്ടു ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷം ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളിൽ തെളിവെടുപ്പ് നടത്തും. എസ് ഐ ടി ഗൂഢാലോചനയുടെ മുഖ്യ സൂത്രധാരൻ എന്ന് വിശേഷിപ്പിച്ച മുരാരി ബാബുവിനെ ചോദ്യം ചെയ്യാൻ വിളിപ്പിക്കും. കൽപ്പേഷിനെ കണ്ടെത്താനുള്ള ശ്രമം പുരോഗമിക്കുന്നു.

ശ്രീകോവിലിന്‍റെ കട്ടിള പാളികളിലെ സ്വർണം കൊള്ള ചെയ്ത കേസിലും വൈകാതെ അറസ്റ്റ് ഉണ്ടാകും. കഴിഞ്ഞ ദിവസം കോടതിയിൽ നിന്ന് ഇറക്കി കൊണ്ട് വരുന്ന അവസരത്തിൽ തന്നെ കുടുക്കിയത് ആണെന്നും, അവർ നിയമത്തിന് മുന്നിൽ വരുമെന്നും ഉണ്ണിക്കൃഷ്ണൻ പോറ്റി മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

Related Stories

No stories found.
Times Kerala
timeskerala.com