തിരുവനന്തപുരം : കേരളത്തെ ഞെട്ടിച്ച ശബരിമല സ്വർണ്ണക്കൊള്ള കേസിൽ ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ ചോദ്യം ചെയ്യും ഇന്നും തുടരും. ഇയാളെ റാന്നി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് പ്രത്യേക അന്വേഷണ സംഘത്തിൻ്റെ കസ്റ്റഡിയിൽ വിട്ടിരുന്നു. (Sabarimala gold theft case )
രണ്ടു ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷം ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളിൽ തെളിവെടുപ്പ് നടത്തും. എസ് ഐ ടി ഗൂഢാലോചനയുടെ മുഖ്യ സൂത്രധാരൻ എന്ന് വിശേഷിപ്പിച്ച മുരാരി ബാബുവിനെ ചോദ്യം ചെയ്യാൻ വിളിപ്പിക്കും. കൽപ്പേഷിനെ കണ്ടെത്താനുള്ള ശ്രമം പുരോഗമിക്കുന്നു.
ശ്രീകോവിലിന്‍റെ കട്ടിള പാളികളിലെ സ്വർണം കൊള്ള ചെയ്ത കേസിലും വൈകാതെ അറസ്റ്റ് ഉണ്ടാകും. കഴിഞ്ഞ ദിവസം കോടതിയിൽ നിന്ന് ഇറക്കി കൊണ്ട് വരുന്ന അവസരത്തിൽ തന്നെ കുടുക്കിയത് ആണെന്നും, അവർ നിയമത്തിന് മുന്നിൽ വരുമെന്നും ഉണ്ണിക്കൃഷ്ണൻ പോറ്റി മാധ്യമങ്ങളോട് പറഞ്ഞിരുന്നു.