Sabarimala : ശബരിമല സ്വർണ്ണക്കൊള്ള കേസ് : ക്രൈം ബ്രാഞ്ച് FIR, ദേവസ്വം വിജിലൻസ് റിപ്പോർട്ട് എന്നിവ പരിശോധിക്കുമെന്ന് ED, ക്ഷേത്ര ആസ്തികൾ ഓഡിറ്റ് ചെയ്യണമെന്ന് UDF

രണ്ടു എഫ് ഐ ആറുകളാണ് ക്രൈം ബ്രാഞ്ച് കേസുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
Sabarimala gold case
Published on

തിരുവനന്തപുരം : ശബരിമലയിലെ സ്വർണ്ണക്കൊള്ള കേസിൽ ഇ ഡിയും അന്വേഷണം നടത്തും. ഈ നീക്കം ഉണ്ടായത് ക്രൈം ബ്രാഞ്ച് എഫ് ഐ ആർ ഫയൽ ചെയ്തതിന് പിന്നാലെയാണ്. ഇ ഡി ക്രൈം ബ്രാഞ്ച് എഫ് ഐ ആർ, ദേവസ്വം വിജിലൻസ് റിപ്പോർട്ട് എന്നിവ പരിശോധിക്കും. (Sabarimala gold case )

രണ്ടു എഫ് ഐ ആറുകളാണ് ക്രൈം ബ്രാഞ്ച് കേസുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇ ഡി സംഘം ഈ റിപ്പോർട്ടുകളും ദേവസ്വം വിജിലൻസ് റിപ്പോർട്ടും മൊഴികളും പരിശോധിക്കും. പ്രാഥമിക അന്വേഷണം ആരംഭിച്ചതായാണ് വിവരം.

ശബരിമല അയ്യപ്പ ക്ഷേത്രത്തിൽ സ്വർണ്ണനഷ്ടം സംഭവിച്ചുവെന്ന ആരോപണത്തെ തുടർന്ന് കേരളത്തിലെ ഹിന്ദു ക്ഷേത്രങ്ങളുടെ സ്വത്തുക്കളിൽ സമഗ്രമായ ഓഡിറ്റ് നടത്തണമെന്ന് കോൺഗ്രസ് നേതൃത്വത്തിലുള്ള യുഡിഎഫ് ഞായറാഴ്ച ആവശ്യപ്പെട്ടു. സംസ്ഥാനത്തെ ക്ഷേത്രങ്ങളിൽ സ്വർണ്ണം, വെള്ളി, മറ്റ് വിലയേറിയ വഴിപാടുകൾ എന്നിവയുൾപ്പെടെ വലിയ അളവിൽ വിലപിടിപ്പുള്ള വസ്തുക്കൾ ലഭിക്കുന്നുണ്ടെന്നും ഉത്തരവാദിത്തം ഉറപ്പാക്കാൻ നടപടികൾ സ്വീകരിക്കണമെന്നും പ്രതിപക്ഷ മുന്നണി പറഞ്ഞു. “എല്ലാ ഹിന്ദു ക്ഷേത്രങ്ങളിലും ഒരു ഓഡിറ്റ് നടത്തണം, അതിനെക്കുറിച്ച് ഭക്തരെ അറിയിക്കാൻ നടപടികൾ സ്വീകരിക്കണം. അതാണ് ഞങ്ങളുടെ ആവശ്യം,” യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.

പ്രാഥമിക വിവര ശേഖരണം ആരംഭിച്ചു. അതേസമയം, ദേവസ്വം വിജിലന്‍സ് ഹൈക്കോടതിയിൽ സമർപ്പിച്ച അന്തിമ റിപ്പോർട്ടിൻ്റെ പകർപ്പ് പുറത്തായി. ദേവസ്വം ബോർഡിനെ സംശയിച്ചാണ് റിപ്പോർട്ട്. 2019 ലെ ബോർഡിനെതിരെ തുടർനടപടി വേണമെന്നും ഇതിൽ പറയുന്നു. ദേവസ്വം ബോർഡ് കാര്യം അറിഞ്ഞില്ല എന്ന് കരുതാൻ കഴിയില്ല എന്നും ഇതിൽ പറയുന്നു. സ്വർണ്ണം ഉരുക്കിയെടുത്ത സ്മാർട്ട് ക്രിയേഷൻസിൽ പരിശോധന നടത്താൻ എസ് ഐ ടി ചെന്നൈയിൽ എത്തി. എന്നാൽ, ഇന്ന് ഞായറാഴ്ച ആയതിനാൽ അവധിയാണ്. ഉണ്ണികൃഷ്‌ണൻ പോറ്റിയെ ഉടൻ ചോദ്യം ചെയ്യാൻ എസ് ഐ ടി തീരുമാനിച്ചു.

ഇയാളിൽ നിന്ന് സ്വർണം ഏറ്റുവാങ്ങിയ കൽപേഷിനെ കണ്ടെത്താൻ ഊർജ്ജിത ശ്രമം നടക്കുന്നുണ്ട്. ശബരിമല സന്നിധാനത്ത് അമിക്കസ് ക്യൂറി കെ ടി ശങ്കരൻ്റെ നിർണ്ണായക പരിശോധന ഇന്നും തുടരുന്നു. സ്മാർട്ട് ക്രിയേഷൻസിന്‍റെ പ്രതിനിധിയടക്കമുള്ളവർ സന്നിധാനത്ത് ഉണ്ട്. അറ്റകുറ്റപ്പണി പൂർത്തിയാക്കി എത്തിച്ച ദ്വാരപാലക ശിൽപ്പങ്ങളുടെ പരിശോധനയും ഇന്ന് നടക്കും.

അന്വേഷണം ഉന്നതരിലേക്ക്

ശബരിമലയിൽ നടന്ന സ്വർണ്ണക്കൊള്ളയിൽ അന്വേഷണം ഉന്നതരിലേക്കും. കട്ടിളയിലെ സ്വർണ്ണമോഷണം സംബന്ധിച്ച രണ്ടാമത്തെ കേസിലെ എഫ് ഐ ആറിൽ ദേവസ്വം ബോര്‍ഡ് അംഗങ്ങളെയും പ്രതികളാക്കിയിട്ടുണ്ട്. 8-ാം പ്രതിയായി ആണ് 2019ലെ ദേവസ്വം ബോർഡ് അംഗങ്ങളെ ചേർത്തിരിക്കുന്നത്. ആരുടെയും പേരുകൾ എടുത്ത് പറഞ്ഞിട്ടില്ല. ഇത് എ പത്മകുമാർ പ്രസിഡന്‍റായ ഭരണസമിതിയാണ്.

സ്വർണ്ണപ്പാളികൾ 2019ൽ ഇളക്കിയെടുത്തത് ദേവസ്വം അംഗങ്ങളുടെ അറിവോടു കൂടിയാണെന്നാണ് എഫ് ഐ ആറിൽ പറയുന്നത്. സ്വർണ്ണപ്പാളി വിവാദം ഞെട്ടിക്കുന്ന വഴിത്തിരിവുകളിലൂടെയാണ് ഓരോ ദിവസവും സഞ്ചരിക്കുന്നത്. എന്നാൽ, വ്യവസ്ഥാപിതമല്ലാത്ത ഒന്നും ചെയ്തിട്ടില്ലെന്നും എഫ്ഐആർ റജിസ്റ്റർ ചെയ്തതായി അറിയില്ലെന്നും എ.പത്മകുമാർ മാധ്യമങ്ങളോട് പറഞ്ഞു.

Related Stories

No stories found.
Times Kerala
timeskerala.com