പത്തനംതിട്ട : ഏറെ വിവാദമായ ശബരിമല സ്വർണ്ണപ്പാളി തട്ടിപ്പിൽ ഹൈക്കോടതി നിർദേശിച്ചത് പ്രകാരമുള്ള അന്വേഷണം ആരംഭിക്കുന്നത് ശനിയാഴ്ചയാണ്. സംസ്ഥാന സർക്കാർ കോടതി നിർദേശിച്ച ഉദ്യോഗസ്ഥരുടെ സേവനം വിട്ടുനൽകേണ്ടതാണ്. (Sabarimala gold case)
ഇക്കാര്യത്തിൽ സർക്കാർ വെള്ളിയാഴ്ച നിലപാട് അറിയിക്കണമെന്ന് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാന സർക്കാരിന്റെ നിലപാട് അറിഞ്ഞതിന് ശേഷം യോഗം ചേർന്ന് അന്വേഷണ സംഘം തുടർനടപടികൾ ആലോചിക്കും. ദേവസ്വം വിജിലൻസ് നിലവിൽ പകുതിയിലേറെ അന്വേഷണം പൂർത്തിയാക്കിയിട്ടുണ്ട്.
അതേസമയം, പ്രതിപക്ഷം ഇന്ന് നിയമസഭയിൽ വീണ്ടും സ്വർണ്ണപ്പാളി വിഷയം ഉന്നയിക്കും. കഴിഞ്ഞ ദിവസം ഇതേച്ചൊല്ലി വലിയ അശാന്തതയാണ് ഉണ്ടായത്. സർക്കാരിനെതിരെ കൂടുതൽ കടുപ്പിക്കാനാണ് നീക്കം.