തിരുവനന്തപുരം : ശബരിമലയിലെ സ്വർണ്ണപ്പാളി വിവാദത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഹൈക്കോടതിയിൽ ദേവസ്വം വിജിലൻസ് നൽകിയ ഇടക്കാല അന്വേഷണ റിപ്പോർട്ടിലെ വിവരങ്ങളാണ് പുറത്തായത്. ശബരിമലയിലേത് സ്വർണ്ണക്കവർച്ചയാണ് എന്നാണ് ഇതിൽ പറയുന്നത്.(Sabarimala gold case )
വൻ ഗൂഢാലോചന നടന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. 2019ൽ ദ്വാരപാലക ശിൽപ്പങ്ങളും രണ്ട് സൈഡ് പാളികളുമാണ് സ്വർണ്ണം പൊതിയാനായി കൊണ്ട് പോയതെന്നും, ഒന്നര കിലോ സ്വര്‍ണമാണ് ദ്വാരപാലക ശിൽപ്പത്തിൽ പൊതിഞ്ഞതെന്നും, എന്നാൽ ഉണ്ണിക്കൃഷ്ണൻ തിരികെയെത്തിച്ച പാളിയിൽ ആകെ 394 ഗ്രാം സ്വർണ്ണം മാത്രമാണ് ഉണ്ടായിരുന്നതെന്നും ഇതിൽ വ്യക്തമാക്കുന്നു.
വിജയ് മല്യ പൊതിഞ്ഞത് സ്വർണ്ണം ആണെന്നും, 8 സൈഡ് പാളികളിലായി നാല് കിലോയാണ് പൊതിഞ്ഞതെന്നും റിപ്പോർട്ടിലുണ്ട്. അത് ഇനി തിട്ടപ്പെടുത്തണമെന്നാണ് വിജിലൻസ് റിപ്പോർട്ടിൽ പറയുന്നത്.