Sabarimala : 'ശിൽപ്പങ്ങളിൽ ഉള്ളത് സ്വർണ്ണമല്ല, സ്വർണ്ണ നിറത്തിലെ പെയിൻ്റ്, മങ്ങിയതിനാലാണ് സ്വർണ്ണം പൂശാൻ എന്നെ ഏൽപ്പിച്ചത്': വിചിത്ര വാദവുമായി ഉണ്ണിക്കൃഷ്ണൻ പോറ്റി

താൻ ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസിൽ എത്തിച്ചത് സന്നിധാനത്ത് നിന്ന് കിട്ടിയ അതേ ചെമ്പുപാളി ആണെന്നും, പെയിന്റ് നീക്കം ചെയ്താണ് സ്വർണ്ണം പൂശിയതെന്നും അദ്ദേഹം വാദിക്കുന്നു. ശില്പങ്ങളിൽ സ്വർണ്ണം പൂശിയത് താനും മറ്റു രണ്ടു പേരും ചേർന്ന് നൽകിയ സ്വർണ്ണം ഉപയോഗിച്ചാണെന്നും അദ്ദേഹം അവകാശവാദം ഉന്നയിച്ചു.
Sabarimala gold case
Published on

കൊച്ചി : ശബരിമല സ്വർണ്ണപ്പാളി വിവാദത്തിൽ വിചിത്രമായ വാദവുമായി ഉണ്ണിക്കൃഷ്ണൻ പോറ്റി രംഗത്തെത്തി. ശിൽപ്പങ്ങളിൽ ഉള്ളത് സ്വർണ്ണമല്ലെന്നും, സ്വർണ്ണ നിറത്തിലെ പെയിൻ്റ് ആയിരുന്നുവെന്നുമാണ് അദ്ദേഹം പറഞ്ഞത്. നിറം മങ്ങിയതിനാലാണ് സ്വർണ്ണം പൂശാനായി തന്നെ ഏൽപ്പിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. (Sabarimala gold case )

തനിക്ക് കിട്ടിയത് പെയിൻറടിച്ച ചെമ്പ് പാളി ആയിരുന്നുവെന്നും, അതിനാലാണ് നിറംമങ്ങുന്നതെന്ന് ദേവസ്വം അധികൃതർ തന്നോട് പറഞ്ഞിരുന്നുവെന്നും ഉണ്ണിക്കൃഷ്ണൻ പോറ്റി പ്രമുഖ മാധ്യമത്തോട് പറഞ്ഞു. താൻ ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസിൽ എത്തിച്ചത് സന്നിധാനത്ത് നിന്ന് കിട്ടിയ അതേ ചെമ്പുപാളി ആണെന്നും, പെയിന്റ് നീക്കം ചെയ്താണ് സ്വർണ്ണം പൂശിയതെന്നും അദ്ദേഹം വാദിക്കുന്നു. ശില്പങ്ങളിൽ സ്വർണ്ണം പൂശിയത് താനും മറ്റു രണ്ടു പേരും ചേർന്ന് നൽകിയ സ്വർണ്ണം ഉപയോഗിച്ചാണെന്നും അദ്ദേഹം അവകാശവാദം ഉന്നയിച്ചു.

ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ വാദങ്ങൾ പൊളിയുന്നോ ?

ശബരിമല സ്വർണ്ണപ്പാളി വിവാദത്തിൽ ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ വാദങ്ങൾ പൊളിയുന്നു. ദ്വാരപാലക ശിൽപ്പത്തിൽ 1999ൽ സ്വർണ്ണം പൂശിയെന്നാണ് ദേവസ്വം രജിസ്റ്ററിലും മഹാസാറിലും പറഞ്ഞിരിക്കുന്നത്. ഇത് 1999 മെയ് 4 നാണ് എന്നാണ് രേഖകൾ. ഇത് ദേവസ്വം കമ്മീഷണറുടെ ഉത്തരവനുസരിച്ചാണ്. ഇക്കാര്യം സ്ഥിരീകരിച്ചത് ദേവസ്വം വിജിലൻസ് കണ്ടെത്തിയ രേഖകളിലൂടെയാണ്.

തനിക്ക് ലഭിച്ചത് ചെമ്പെന്ന ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ വാദമാണ് ഇതോടെ പൊളിഞ്ഞത്. അതേസമയം, തന്നോട് ഉണ്ണിക്കൃഷ്ണൻ പോറ്റി ഒരു രൂപ പോലും ചോദിച്ചില്ല എന്ന് പറഞ്ഞ് നടൻ ജയറാം രംഗത്തെത്തി. അയ്യപ്പന്റെ സമ്മാനമായി കരുതിയാണ് പൂജയിൽ പങ്കെടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സത്യം പുറത്ത് വരട്ടെയെന്നും നടൻ പറഞ്ഞു.

Related Stories

No stories found.
Times Kerala
timeskerala.com