തിരുവനന്തപുരം : ശബരിമല സ്വർണ്ണപ്പാളി വിവാദത്തിൽ ഇന്ന് ദേവസ്വം വിജിലൻസ് ആരോപണവിധേയനായ ഉണ്ണിക്കൃഷ്ണൻ പോറ്റിയെ ചോദ്യം ചെയ്തേക്കില്ല. ഇതിനായി നോട്ടീസ് നൽകിയിട്ടില്ല എന്നാണ് വിവരം. (Sabarimala gold case)
ഇയാൾ ബെംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തെ വീട്ടിൽ എത്തിയിരുന്നു. വിവാദത്തിൽ കോൺഗ്രസ് പ്രതിഷേധം കടുപ്പിക്കുകയാണ്. ദേവസ്വം ബോർഡ് ആസ്ഥാനത്ത് ഇവർ മാർച്ച് നടത്തും. അയ്യപ്പ വിഗ്രഹത്തിന് സുരക്ഷ ഏർപ്പെടുത്തണമെന്നാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞത്.
ഉണ്ണിക്കൃഷ്ണൻ പോറ്റിയെ ഇന്ന് ചോദ്യം ചെയ്യുമെന്ന് വാർത്തകൾ ഉണ്ടായിരുന്നു. ഇയാളെ രണ്ടു തവണ ചോദ്യം ചെയ്തിരുന്നു. പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് പുതിയ ചോദ്യം ചെയ്യൽ വാർത്തകൾ വന്നത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുന്നുണ്ട്.