തിരുവനന്തപുരം : ശബരിമലയിലെ സ്വർണ്ണപ്പാളി വിവാദം സംബന്ധിച്ച് ശനിയാഴ്ച ഉണ്ണിക്കൃഷ്ണൻ പോറ്റിയെ ചോദ്യം ചെയ്യലിനായി വിളിപ്പിച്ചു. തിരുവനന്തപുരത്ത് എത്താൻ ഇയാൾക്ക് നിർദേശം നൽകിയിട്ടുണ്ട്. (Sabarimala gold case )
ഇതിൻ്റെ അടിസ്ഥാനത്തിൽ ഉണ്ണിക്കൃഷ്ണൻ പോറ്റി തിരുവനന്തപുരത്തേക്ക് തിരിച്ചു. രാവിലെ 9.30ൻ്റെ വിമാനത്തിലാണ് ഇയാൾ ബംഗളുരുവിൽ നിന്നും പുറപ്പെട്ടത്. അതേസമയം, ശബരിമലയിലെ സ്വർണ്ണപ്പാളി 2019ന് ശേഷവും ഇളക്കി മാറ്റാൻ ശ്രമം നടന്നുവെന്ന് കണ്ടെത്തി.
ഇത് സംബന്ധിച്ച് 2023ൽ കത്തിടപാടുകൾ നടന്നുവെന്നാണ് രേഖകളിൽ പറയുന്നത്. ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ തന്നെ ഇടപെടലിലാണ് ഈ നീക്കം നടന്നത്. എന്നാൽ, ഹൈക്കോടതി ഇടപെടലിൽനെത്തുടർന്ന് ഉദ്യോഗസ്‌ഥർ ജാഗ്രത കാണിച്ചു. ഇതിലിടപെട്ട ഒരു ഉദ്യോഗസ്ഥൻ സംശയനിഴലിലാണ്.