തിരുവനന്തപുരം : ശബരിമലയിലെ സ്വർണ്ണപ്പാളി വിവാദ കേസിൽ വിജിലൻസ് അന്വേഷണത്തോട് സഹകരിക്കുമെന്ന് പറഞ്ഞ് സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റി. തൂക്ക വ്യത്യാസത്തിൽ അന്വേഷണം നടത്തി വ്യക്തത ഉണ്ടാകട്ടെയാണ് അദ്ദേഹം പറഞ്ഞത്. (Sabarimala Gold case)
മെയിന്റനൻസ് വർക്ക് നടത്തിയപ്പോൾ തൂക്കവ്യത്യാസം വന്നിട്ടുണ്ടാകുമെന്നും, ചില ഭാഗങ്ങൾ കട്ട് ചെയ്ത് പുതിയ ഭാഗം ഘടിപ്പിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അരക്ക് നീക്കം ചെയ്തുവെന്നും, പോളിഷ് നടത്തിയെന്നും പറഞ്ഞ അദ്ദേഹം, ഇത് സ്വർണ്ണം പൂശുന്നതിന് മുൻപാണ് ചെയ്തതെന്നും വ്യക്തമാക്കി.