
ലൈംഗികാരോപണ കേസിൽ നടൻ സിദ്ദിഖ് ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചു. യുവ നടിഉന്നയിച്ച ആരോപണം അടിസ്ഥാനമില്ലാത്തതും നിലനില്‍ക്കാത്തതുമാണെന്ന് ഹർജിയിൽ സിദ്ദിഖ് ചൂണ്ടിക്കാട്ടി. പരാതിക്കാരി പൊലീസിന് കൊടുത്ത മൊഴിയില്‍ വ്യക്തതയില്ലെന്നും സംഭവം നടന്ന തീയതി അറിയില്ലെന്ന നടിയുടെ വാദം സംശയകരമാണെന്നും ബലാത്സംഗം ചെയ്തുവെന്ന വാദം തെറ്റെന്നും സിദ്ദിഖ് മുൻകൂർ ജാമ്യാപേക്ഷയിൽ പറയുന്നു.
സാധാരണക്കാരിയാണെന്നാണ് പരാതിക്കാരിയുടെ വാദം, എന്നാൽ പരാതിക്കാരി സാധാരണക്കാരിയല്ലെന്നും വേറൊരു മുഖം ഉണ്ടെന്നും അപേക്ഷയിൽ പറയുന്നു. സൂക്ഷമമായി മെനഞ്ഞെടുത്ത കഥയാണ് നടിയുടെ മൊഴി, മാനസിക വിഷമം കാരണമാണ് പരാതി നല്‍കാത്തതെത്താണ് നടിയുടെ വാദം എന്നാല്‍ സാമൂഹിക മാധ്യമങ്ങളിലെ നിലപാടുവെച്ച് അങ്ങനെ കരുതാനാവില്ലെന്ന് സിദ്ദിഖ് പറഞ്ഞു.