കോട്ടയം : മെഡിക്കൽ കോളേജ് ആശുപത്രി കെട്ടിടം തകർന്ന് മരിച്ച ബിന്ദുവിൻ്റെ വീട്ടിലെത്തി ബി ജെ പി സംസ്ഥാന പ്രസിഡൻ്റ് രാജീവ് ചന്ദ്രശേഖർ. ബിന്ദുവിൻ്റെ ഭർത്താവായ വിശ്രുതൻ, അമ്മ, മക്കൾ എന്നിവരുമായി അദ്ദേഹം സംസാരിച്ചു. (Rajeev Chandrasekhar visits Bindu's house )
രാജീവ് ചന്ദ്രശേഖറിനോപ്പം ഷോൺ ജോർജ് അടക്കമുള്ള നേതാക്കളും ഉണ്ടായിരുന്നു. കേരളത്തിലെ ആരോഗ്യരംഗം കുത്തഴിഞ്ഞ നിലയിൽ ആണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ആരോഗ്യരംഗത്തെ കേരള മോഡലാണ് തകർന്ന് വീണതെന്നും, കുടുംബത്തിന് 25 ലക്ഷം രൂപ ധനസഹായം നൽകണമെന്നും രാജീവ് ചന്ദ്രശേഖർ ആവശ്യപ്പെട്ടു.