തിരുവനന്തപുരം : ശബരിമലയിലെ സ്വർണ്ണ പീഠം കാണാതാവുകയും, അത് സ്‌പോൺസറുടെ സഹോദരിയുടെ വീട്ടിൽ നിന്ന് കണ്ടെടുക്കുകയും ചെയ്ത സംഭവത്തിൽ പ്രതികരണവുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് പി എസ് പ്രശാന്ത് രംഗത്തെത്തി. (PS Prasanth on Sabarimala gold case)
ദേവസ്വം ബോർഡിനെയും തന്നെയും സ്വരക്കള്ളന്മാർ എന്ന് വിളിക്കാനിടയാക്കിയ സംഭവത്തിൽ സ്പോൺസർക്കെതിരെ അന്വേഷണം വേണമെന്നാണ് അദ്ദേഹത്തിൻ്റെ ആവശ്യം. ഇയാൾ ആഗോള അയ്യപ്പ സംഗമത്തിൻ്റെ പകിട്ട് ഇല്ലാതാക്കാൻ ചിലരുമായി ഗൂഢാലോചന നടത്തി എന്ന് സംശയമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്‌പോൺസറുടെ അടപടലം അന്വേഷിക്കണമെന്ന് പി എസ് പ്രശാന്ത് തുറന്നടിച്ചു.നഷ്ടപ്പെട്ട മാനത്തിന് ആര് സമാധാനം പറയുമെന്നാണ് അദ്ദേഹത്തിൻ്റെ ചോദ്യം.