കൊച്ചി: 2022-ൽ മലപ്പുറത്ത് കലാപമുണ്ടാക്കാൻ ലക്ഷ്യമിട്ട് പ്രകോപനപരമായ പ്രസംഗം നടത്തിയെന്ന കേസിൽ കെ.പി. ശശികലക്കെതിരായ തുടർനടപടികൾ ഹൈക്കോടതി തടഞ്ഞു. ജസ്റ്റിസ് സി.എസ്. ഡയസാണ് മൂന്ന് മാസത്തേക്ക് ഇടക്കാല സ്റ്റേ അനുവദിച്ചത്.(Provocative speech case, High Court stays proceedings against KP Sasikala)
മലപ്പുറത്ത് നടത്തിയ ഒരു പ്രസംഗം മതവികാരം വ്രണപ്പെടുത്തുന്നതും ലഹളയുണ്ടാക്കാൻ പ്രേരിപ്പിക്കുന്നതുമാണെന്ന് ആരോപിച്ച് അബ്ദുൾ മജീദ് എന്നയാളാണ് പരാതി നൽകിയത്. ഈ പരാതിയുടെ അടിസ്ഥാനത്തിൽ മലപ്പുറം പോലീസ് ശശികലക്കെതിരെ കേസെടുത്തിരുന്നു.
തനിക്കെതിരായ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കെ.പി. ശശികല സമർപ്പിച്ച ഹർജി പരിഗണിച്ചാണ് കോടതി ഇപ്പോൾ സ്റ്റേ അനുവദിച്ചിരിക്കുന്നത്. മൂന്ന് മാസത്തേക്ക് ഈ കേസുമായി ബന്ധപ്പെട്ട യാതൊരു നടപടികളും പോലീസിന് സ്വീകരിക്കാൻ കഴിയില്ല.