Murder : ചെന്താമരയെ ഭയം: പോത്തുണ്ടി സജിത കൊലക്കേസിലെ പ്രധാന സാക്ഷി നാട് വിട്ടു, പരമാവധി ശിക്ഷ തന്നെ നൽകണമെന്ന് സജിതയുടെ മക്കൾ

തങ്ങളുടെ ജീവന് പോലും ഭീഷണിയുണ്ടെന്നു പറയുന്ന ഇവർ, ഇനിയെങ്ങോട്ടാണ് ഓടിയൊളിക്കണ്ടത് എന്നും ചോദിക്കുന്നു.
Pothundy Sajitha murder case
Published on

പാലക്കാട് : പോത്തുണ്ടി സജിത കൊലക്കേസിലെ പ്രധാന സാക്ഷി നാടുവിട്ടു. ഇവർ കേസിലെ പ്രതി ചെന്താമരയെ ഭയന്നാണ് തമിഴ്‌നാട്ടിലേക്ക് പലായനം ചെയ്തത്. കേസ് അന്വേഷണത്തിൽ നിർണായകമായ മൊഴി നൽകിയ പുഷ്പയ്ക്ക് പ്രതിയുടെ ഭീഷണി ഉണ്ടായിരുന്നു. ഇവരെ കൊല്ലുമെന്ന് ഇയാൾ പലതവണ ഭീഷണി മുഴക്കി. (Pothundy Sajitha murder case)

സജിതയുടെ വീട്ടിൽ നിന്ന് കൊലയ്ക്ക് ശേഷം ഇയാൾ വരുന്നത് പുഷ്പയാണ് കണ്ടത്. കേസിൽ ഇന്ന് വിധി പറയും. ഇയാൾക്ക് പരമാവധി ശിക്ഷ തന്നെ നൽകണമെന്നാണ് സജിതയുടെ മക്കൾ പറയുന്നത്. തങ്ങളുടെ ജീവന് പോലും ഭീഷണിയുണ്ടെന്നു പറയുന്ന ഇവർ, ഇനിയെങ്ങോട്ടാണ് ഓടിയൊളിക്കണ്ടത് എന്നും ചോദിക്കുന്നു.

നെന്മാറ ഇരട്ടക്കൊലയിലെ പ്രതിയായ ചെന്താമര പ്രതിയായ പോത്തുണ്ടി സജിത കൊലക്കേസിൽ ശിക്ഷാവിധി ഇന്ന്. നിർണായക വിധി പറയുന്നത് പാലക്കാട് നാലാം അഡീഷണൽ സെഷൻസ് കോടതിയാണ്. ഈ കേസിൽ ജാമ്യത്തിലിറങ്ങിയാണ് പ്രതി നെന്മാറ ഇരട്ടക്കൊലപാതകം നടത്തിയത്. 6 വർഷങ്ങൾക്ക് ശേഷം വിചാരണ നടപടികൾ പൂർത്തിയാക്കിയാണ് കോടതി വിധി പറയുന്നത്.

2019 ഓഗസ്റ്റ് 31നാണ് ഇയാൾ സജിതയെ കൊലപ്പെടുത്തിയത്. ഭാര്യ പിണങ്ങിപ്പോകാൻ കാരണമായി എന്ന് പറഞ്ഞായിരുന്നു ഇവരെ ഇയാൾ വെട്ടിക്കൊന്നത്. പിന്നീട് ജാമ്യത്തിലിറങ്ങിയതിന് ശേഷം ഇയാൾ ഇവരുടെ ഭർത്താവിനെയും അമ്മയെയും കൊലപ്പെടുത്തി.

Related Stories

No stories found.
Times Kerala
timeskerala.com