

കൈക്കൂലി വാങ്ങുന്നതിനിടെ എറണാകുളത്തെ സിവിൽ പൊലീസ് ഓഫിസർ അറസ്റ്റിൽ. സിപിഒ പി.പി. അനൂപിനെയാണ് വിജിലൻസ് അറസ്റ്റ് ചെയ്തതത്. 5000 രൂപയാണ് കൈകൂലി വാങ്ങുന്നതിനിടെയാണ് പിടിയിലായത്. മുളവുകാട് സ്റ്റേഷനിലെ സിവിൽ പോലിസ് ഓഫീസറായ പി.പി. അനൂപിനെയാണ് വിജിലൻസ് ഡി.വൈ.എസ്.പി ജയരാജിൻ്റെ നേത്യത്ത്വത്തിൽ അറസ്റ്റ് ചെയ്തത്.
കെട്ടിടങ്ങൾ പൊളിക്കുന്ന കരാറുകാരനോട് ആണ് കൈക്കൂലി ആവശ്യപ്പെട്ടത്. പണം നൽകിയില്ലെങ്കിൽ കെട്ടിട അവശിഷ്ടങ്ങൾ നിക്ഷേപിക്കാൻ സമ്മതിക്കില്ലെന്ന് ലോറി പിടിച്ചെടുക്കുമെന്നും അനൂപ് ഭീഷണിപ്പെടുത്തി. ഇതിന് പിന്നാലെയാണ് കരാറുകാരൻ വിജിലൻസിനെ സമീപിച്ചത്.