തിരുവനന്തപുരം: കേന്ദ്രസർക്കാരിന്റെ പി.എം. ശ്രീ പദ്ധതി ഒരു ഗൗരവപരമായ വിഷയമാണെന്നും, മന്ത്രിസഭായോഗ തീരുമാനത്തിൽ ഒരു മാറ്റവും ഉണ്ടാകില്ലെന്നും വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി വ്യക്തമാക്കി. പി.എം. ശ്രീ പദ്ധതിയിൽ നിന്ന് പുറകോട്ടു പോവുന്ന നിലപാടാണ് സി.പി.എം. സ്വീകരിച്ചിരുന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ ഈ പ്രതികരണം.(PM SHRI scheme is a serious matter, says Minister V Sivankutty )
മന്ത്രിസഭായോഗം എടുത്ത തീരുമാനത്തിൽ ഒരു മാറ്റവും ഉണ്ടാകില്ല. ദോശ ചുടുന്നത് പോലെ തീരുമാനിക്കാൻ പറ്റില്ല, എന്ന് പറഞ്ഞ മന്ത്രി, പദ്ധതിയുമായി ബന്ധപ്പെട്ട കത്ത് നൽകുന്നത് ഈ ആഴ്ച കൊണ്ട് പൂർത്തീകരിക്കുമെന്നും അറിയിച്ചു.
നിലവിൽ ഫയൽ വന്നിരിക്കുന്നത് വിദ്യാഭ്യാസ വകുപ്പിന്റെ അടുത്താണെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. തൊഴിൽ, വ്യവസായ മേഖലയുമായി ബന്ധപ്പെട്ട ഒരു ദേശീയ സമ്മേളനത്തിൽ പങ്കെടുക്കുമെന്നും മന്ത്രി അറിയിച്ചു:
2025 നവംബർ 11, 12 തീയതികളിൽ ഡൽഹിയിൽ വെച്ച് നടക്കുന്ന തൊഴിൽ, വ്യവസായ മന്ത്രിമാരുടെയും സെക്രട്ടറിമാരുടെയും ദേശീയ സമ്മേളനത്തിൽ മന്ത്രി പങ്കെടുക്കും. പ്രധാനമന്ത്രി വികസിത ഭാരത് റോസ്ഗാർ യോജന, ഇ.എസ്.ഐ.സി. കവറേജ് വിപുലീകരണം, ഇ-ശ്രം പോർട്ടൽ തുടങ്ങിയ പ്രധാനപ്പെട്ട പദ്ധതികളിൽ കേന്ദ്രവുമായി സഹകരിച്ച് പ്രവർത്തിക്കാൻ സംസ്ഥാനം സന്നദ്ധത അറിയിച്ചിട്ടുണ്ട്.2025 ഓഗസ്റ്റ് 1 മുതൽ പ്രാബല്യത്തിൽ വന്ന പ്രധാനമന്ത്രി വികസിത ഭാരത് റോസ്ഗാർ യോജനയിൽ കേരളം സഹകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.