

തിരുവനന്തപുരം: വലിയമല കൊറളിയോട്ടുള്ള വാടകവീട്ടിൽ തിങ്കളാഴ്ച വൈകിട്ടാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. രണ്ടാഴ്ച മുൻപ് മാത്രം ഈ വീട്ടിലേക്ക് താമസം മാറിയ കുടുംബത്തിലെ മൂത്ത മകളാണ് വിഷ്ണു വർഷ. തിങ്കളാഴ്ച വിഷ്ണു വർഷ സ്കൂളിൽ പോയിരുന്നില്ല. വൈകിട്ട് അഞ്ചുമണിയോടെ വീട്ടിലെ കിടപ്പുമുറിയിലാണ് പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
രണ്ട് വയസ്സുകാരനായ അനിയനെ വീടിന്റെ ഹാളിലിരുത്തിയ ശേഷം പെൺകുട്ടി മുറിക്കുള്ളിൽ കയറി തീ കൊളുത്തുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. സ്കൂൾ വിട്ടെത്തിയ മറ്റൊരു സഹോദരനും അമ്മയും ചേർന്നാണ് മൃതദേഹം ആദ്യം കണ്ടത്. ഐ.എസ്.ആർ.ഒ ജീവനക്കാരിയാണ് പെൺകുട്ടിയുടെ മാതാവ്. പിതാവ് പെരിന്തൽമണ്ണയിലെ ഒരു സ്കൂൾ ബസ് ഡ്രൈവറായി ജോലി ചെയ്യുന്നു.
വലിയമല പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. പെൺകുട്ടിയുടെ മരണത്തിലേക്ക് നയിച്ച കാരണമെന്താണെന്ന് വ്യക്തമല്ല. പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസിക സമ്മർദ്ദങ്ങളുണ്ടെങ്കിൽ സുഹൃത്തുക്കളോടോ ബന്ധുക്കളോടോ സംസാരിക്കുക. അല്ലെങ്കിൽ താഴെ പറയുന്ന ഹെൽപ്പ്‌ലൈൻ നമ്പറുകളിൽ ബന്ധപ്പെടുക.)
ദിശ (കേരള സർക്കാർ): 1056
മൈത്രി: 0484 2540501