പാലക്കാട്: സി.പി.എം നേതൃത്വവുമായി ഭിന്നതയിലുള്ള പി.കെ. ശശി വിമത കൺവെൻഷനിൽ പങ്കെടുത്തു. പ്രവർത്തകരുടെ മുദ്രാവാക്യം വിളികളോടെയാണ് ശശിയെ വേദിയിലേക്ക് സ്വീകരിച്ചത്. മണ്ണാർക്കാട്, ചിറ്റൂർ, വടക്കഞ്ചേരി മേഖലകളിൽ നിന്നുള്ള സി.പി.എം പ്രവർത്തകരുടെ വൻ സാന്നിധ്യം കൺവെൻഷനിലുണ്ടായി. ഇത് സി.പി.എമ്മിന് വലിയ തിരിച്ചടിയായി.(PK Sasi’s mass entry at Palakkad CPM rebel convention)
വിമത പാർട്ടിയുടെ സ്ഥാനാർത്ഥിയായി ഒറ്റപ്പാലം മണ്ഡലത്തിൽ പി.കെ. ശശി മത്സരിച്ചേക്കും. ഇതിനായി ഒറ്റപ്പാലത്തെ യു.ഡി.എഫ് നേതാക്കളുമായും കോൺഗ്രസ് – മുസ്ലീം ലീഗ് നേതൃത്വവുമായും അദ്ദേഹം പ്രാഥമിക ചർച്ചകൾ നടത്തിക്കഴിഞ്ഞുവെന്നും സൂചനകളുണ്ട്. യു.ഡി.എഫിന്റെ പിന്തുണയോടെ ശക്തമായ മത്സരം കാഴ്ചവെക്കാനാണ് നീക്കം.
പി.കെ. ശശിയെ പിന്തുണയ്ക്കുന്നതിനെതിരെ കോൺഗ്രസിലെ ഒരു വിഭാഗം രംഗത്തെത്തിയത് യു.ഡി.എഫിന് തലവേദനയായിട്ടുണ്ട്. ശശിയെ പിന്തുണയ്ക്കുന്നതിന് പകരം പ്രാദേശിക കോൺഗ്രസ് നേതാക്കളെ മണ്ഡലത്തിൽ പരിഗണിക്കണമെന്ന് ഒരു വിഭാഗം കെ.പി.സി.സിയോട് ആവശ്യപ്പെട്ടു.

