

തിരുവനന്തപുരം: മയക്കുമരുന്ന് ശൃംഖലകളെ തകർക്കാൻ കേരള പോലീസ് നടത്തുന്ന പ്രത്യേക ദൗത്യമായ 'ഓപ്പറേഷൻ ഡി ഹണ്ടിന്റെ' ഭാഗമായി 1424 പേരെ പരിശോധനയ്ക്ക് വിധേയമാക്കി. പരിശോധനയിൽ നിരോധിത ലഹരിവസ്തുക്കൾ കൈവശം വച്ചതിന് 85 കേസുകൾ രജിസ്റ്റർ ചെയ്യുകയും 86 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
പിടിച്ചെടുത്ത ലഹരിവസ്തുക്കൾ:
എം.ഡി.എം.എ: 4.62 ഗ്രാം
കഞ്ചാവ്: 138.59 ഗ്രാം
കഞ്ചാവ് ബീഡികൾ: 54 എണ്ണം
മയക്കുമരുന്നിനെതിരെയുള്ള നടപടികൾ ഏകോപിപ്പിക്കാൻ ക്രമസമാധാന വിഭാഗം എ.ഡി.ജി.പിയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ വിപുലമായ സംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ആന്റി നർക്കോട്ടിക്സ് ഇന്റലിജൻസ് സെൽ, എൻ.ഡി.പി.എസ് കോർഡിനേഷൻ സെൽ.
പ്രത്യേക ആന്റി നർക്കോട്ടിക്സ് സെല്ലുകൾ എന്നിങ്ങനെയാണ് ലഹരി വിരുദ്ധ പോരാട്ടത്തിന് പോലീസ് പ്രവർത്തിക്കുന്നത്.
ലഹരി വിപണനത്തെക്കുറിച്ചുള്ള വിവരങ്ങൾ കൈമാറാൻ 24 മണിക്കൂറും പ്രവർത്തിക്കുന്ന ആന്റി നർക്കോട്ടിക് കൺട്രോൾ റൂം സജ്ജമാണ്.
ഹെൽപ്‌ലൈൻ നമ്പർ: 9497927797 വിവരങ്ങൾ നൽകുന്നവരുടെ പേരും മറ്റ് വിശദാംശങ്ങളും രഹസ്യമായി സൂക്ഷിക്കുമെന്ന് പോലീസ് അറിയിച്ചു.