വയനാട്: ശബരിമല വിമാനത്താവളത്തിനായി ഉദ്ദേശിക്കുന്ന ചെറുവള്ളി എസ്റ്റേറ്റ് ഭൂമി സർക്കാരിന്റേതല്ലെന്ന പാലാ കോടതി വിധിയിൽ പ്രതികരിച്ച് മന്ത്രി കെ രാജൻ. നടപടിക്രമങ്ങളിലെ ചില സാങ്കേതിക വീഴ്ചകളാണ് കോടതി ചൂണ്ടിക്കാട്ടിയതെന്നും ഭൂമിയുടെ യഥാർത്ഥ ഉടമസ്ഥാവകാശം സംബന്ധിച്ച അന്തിമ വിധിയല്ല ഇതെന്നും അദ്ദേഹം പറഞ്ഞു. (Not a setback, Minister K Rajan on the verdict in the Cheruvally Estate case)
വിധിയുടെ വിശദാംശങ്ങൾ പരിശോധിച്ച ശേഷം സർക്കാർ മേൽക്കോടതിയെ സമീപിക്കുമെന്ന സൂചനയും മന്ത്രി നൽകി. ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി നിർമ്മിക്കുന്ന ആദ്യഘട്ട ടൗൺഷിപ്പിലെ വീടുകൾ ഫെബ്രുവരിയിൽ കൈമാറും. താമസത്തിന് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഉറപ്പാക്കിയ ശേഷമായിരിക്കും ഇത്.
പുനരധിവസിപ്പിക്കേണ്ടവരുടെ അന്തിമ പട്ടിക തയ്യാറായിട്ടില്ല. നിലവിൽ ലഭിച്ച അപ്പീലുകൾ പരിശോധിച്ചുവരികയാണ്. ദുരന്തബാധിതരെ സഹായിക്കാൻ കർണാടക സർക്കാർ 20 കോടി രൂപ പ്രഖ്യാപിച്ചിരുന്നെങ്കിലും ഇതുവരെ 10 കോടി രൂപ മാത്രമാണ് കൈമാറിയതെന്ന് മന്ത്രി വ്യക്തമാക്കി.