തിരുവനന്തപുരം : കേരളം നിപ ജാഗ്രതയിലാണ്. പലകാഫും മലപ്പുറത്തും രോഗം സ്ഥിരീകരിച്ചതോടെ ജാഗ്രത നടപടികൾ കർശനമാക്കിയിട്ടുണ്ട്. ഇന്ന് രാവിലെ ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു. (Nipah outbreak in Kerala)
ജില്ലാ കലക്ടർമാർക്ക് നൽകിയിരിക്കുന്ന നിർദേശം കണ്ടെയ്‌ൻമെൻറ് സോണുകളിൽ വിട്ടുവീഴ്ചയില്ലാത്ത ജാഗത പാലിക്കണമെന്നാണ്.
മലപ്പുറത്ത് മരിച്ച 18കാരിയും പാലക്കാട്ടെ യുവതിയും തമ്മിൽ ബന്ധമില്ലെന്നാണ് അനുമാനം. ഇവരെ ഇൻഡക്സ് രോഗികളായി കണക്കാക്കിയാണ് പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്നത്.