തിരുവനന്തപുരം : യെമൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ സനയിലെ ജയിലിൽ കഴിയുന്ന മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന റിപ്പോർട്ടുകൾ സ്ഥിരീകരിക്കാതെ കേന്ദ്ര സർക്കാർ. (Nimisha Priya's case)
കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടെ ഓഫീസ് അറിയിച്ചത് ഇക്കാര്യം തീരുമാനിച്ചത് സനയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് എന്നാണ്. ഇക്കാര്യം യെമനിലെ സാമൂഹിക പ്രവർത്തകനായ സർഹാൻ ഷംസാൻ അൽ വിസ്വാബി സ്ഥിരീകരിച്ചിരുന്നു.
എന്നാൽ, വാർത്ത നിഷേധിച്ച് കൊല്ലപ്പെട്ട തലാലിൻ്റെ സഹോദരൻ രംഗത്തെത്തി. വാർത്ത തെറ്റെന്ന് സാമുവൽ ജെറോമും പ്രതികരിച്ചു. ആരുമായി ചർച്ച നടത്തിയെന്ന് കാന്തപുരം വ്യക്തമാക്കണമെന്നാണ് അദ്ദേഹം പറഞ്ഞത്. അതേസമയം, വധശിക്ഷ നടപ്പാക്കണമെന്നാവശ്യപ്പെട്ട് തലാലിൻ്റെ സഹോദരൻ പബ്ലിക് പ്രോസിക്യൂട്ടറെ സമീപിച്ചുവെന്നും വിവരമുണ്ട്.