കോഴിക്കോട് : യെമൻ പൗരൻ്റെ കൊലപാതകത്തിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് സനയിലെ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ കാര്യത്തിൽ ശുഭപ്രതീക്ഷയെന്ന് മധ്യസ്ഥ സംഘം. (Nimisha Priya's case)
തലാലിൻ്റെ കുടുംബത്തെ ഇന്നലെ വീണ്ടും കണ്ടുവെന്നും, യെമനിലെ ഗോത്ര തലവന്മാരുമായി ചർച്ച നടത്തിയെന്നും ഇവർ പറയുന്നു. തുടർ ചർച്ചകളിലൂടെ ധാരണയിൽ എത്താൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അതേസമയം, നിമിഷ പ്രിയക്ക് മാപ്പ് നൽകില്ല എന്ന് പറഞ്ഞ് തലാലിൻ്റെ സഹോദരൻ രംഗത്തെത്തിയിരുന്നു.