
പാലക്കാട് : നെന്മാറ ഇരട്ടക്കൊലപാതക കേസിലെ പ്രതി ചെന്താമരയെ കോടതിയിൽ ഹാജരാക്കി. ഇയാളെ സജിത കൊലക്കേസിലെ കുറ്റപത്രം വായിച്ചു കേൾപ്പിച്ചു. എന്നാൽ, പ്രതി കുറ്റം നിഷേധിച്ചു. (Nenmara double murder case)
പ്രതിയെ ഹാജരാക്കിയത് പാലക്കാട് ജില്ലാ ഫാസ്റ്റ് ട്രാക്ക് കോടതിയിലാണ്. കോടതിക്ക് പുറത്തിറങ്ങിയ ചെന്താമര മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിച്ചില്ല. ഒന്നും പറയാനില്ല എന്നാണ് ഇയാൾ പറഞ്ഞത്.
സജിതയുടെ മൃതദേഹത്തിനൊപ്പം കണ്ടെത്തിയ ചെന്താമരയുടേതെന്ന് കരുതുന്ന തലമുടി മൈറ്റോ കോൺഡ്രിയൽ ഡി.എൻ.എ പരിശോധന നടത്തിയ ഫലമുൾപ്പെടെ കുറ്റപത്രത്തിനൊപ്പം സമർപ്പിച്ചിരുന്നു. ഇവരുടെ ഭർത്താവ് സുധാകരൻ, സുധാകരൻ്റെ അമ്മ ലക്ഷ്മി എന്നിവരെയാണ് ചെന്താമര ജാമ്യത്തിലിറങ്ങി വെട്ടിയത്. കേസ് വീണ്ടും അടുത്ത മാസം നാലിന് പരിഗണിക്കും.