പാലക്കാട്: കേരളത്തെയാകെ നടുക്കിയ നെന്മാറ ഇരട്ടക്കൊല കേസിൽ കുറ്റപത്രം സമർപ്പിച്ചു. 480 പേജുകളുള്ള കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത് ആലത്തൂർ കോടതിയിലാണ്. (Nenmara double murder case)
ഏക ദൃക്‌സാക്ഷിയുടെ മൊഴിയാണ് കേസന്വേഷണത്തിന് നിർണായകമായത്. ചെന്താമര ഏക പ്രതിയായ കേസിൽ 132 സാക്ഷികളും മുപ്പതിലേറെ ശാസ്ത്രീയ തെളിവുകളും ഉണ്ട്.
കൊലയ്ക്ക് ഉപയോഗിച്ച കൊടുവാളിൻ്റെ പിടിയിൽ നിന്ന് പ്രതിയുടെ ഡി എൻ എയും, കൊടുവാളിൽ നിന്ന് ഇരകളുടെ ഡി എൻ എയും കണ്ടെത്തിയിട്ടുണ്ട്. ചെന്താമരയുടെ വസ്ത്രത്തിൽ നിന്ന് സുധാകരൻ്റെയും ലക്ഷ്മിയുടെയും രക്തക്കറ കണ്ടെത്തി. പ്രതി മാനസിക രോഗിയല്ല എന്ന് തെളിയിക്കുന്ന രേഖകളും കുറ്റപത്രത്തിലുണ്ട്.