

തിരുവനന്തപുരം: നെടുമങ്ങാട് അഴിക്കോട് ജങ്ഷനിലെ ഹോട്ടലിൽ ഡിസംബർ 15-ന് നടന്ന അപകടത്തിൽ പരിക്കേറ്റവരാണ് മരണപ്പെട്ടത്. ഉഗ്രസ്ഫോടനത്തെത്തുടർന്ന് ഗുരുതരമായി പൊള്ളലേറ്റ ഇരുവരും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
ഗ്ലാസ് കൊണ്ട് പൂർണ്ണമായും മറച്ച ഹോട്ടലായതിനാൽ ഗ്യാസ് ചോർന്ന വിവരം ആരും ശ്രദ്ധിച്ചിരുന്നില്ല. പുറത്തേക്ക് വായു കടക്കാത്ത സാഹചര്യം സ്ഫോടനത്തിന്റെ തീവ്രത കൂട്ടി. രാവിലെ ഹോട്ടൽ തുറന്ന ജീവനക്കാരി സ്റ്റൗ കത്തിക്കാൻ ശ്രമിച്ചതോടെ കെട്ടിക്കിടന്ന ഗ്യാസ് ആളിക്കത്തുകയും ഉഗ്രസ്ഫോടനമുണ്ടാകുകയുമായിരുന്നു.
ഭക്ഷണം കഴിക്കാനായി ഹോട്ടലിലെത്തിയ നവാസ് ആണ് അപകടത്തിൽ നേരത്തെ മരണപ്പെട്ടത്, ഇദ്ദേഹം. മുസ്ലിം ലീഗ് അരുവിക്കര പഞ്ചായത്ത് കമ്മിറ്റി അംഗമാണ്.
അപകടം നടന്നയുടൻ പരിക്കേറ്റവരെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചിരുന്നു. നില ഗുരുതരമായതിനെത്തുടർന്നാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്. സ്ഫോടനത്തിൽ ഹോട്ടലിന് കാര്യമായ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്.
ഫയർഫോഴ്സും പോലീസും സ്ഥലത്തെത്തി പ്രാഥമിക പരിശോധനകൾ നടത്തിയിരുന്നു. അടച്ചിട്ട മുറികളിൽ ഗ്യാസ് ഉപയോഗിക്കുമ്പോൾ പാലിക്കേണ്ട സുരക്ഷാ മാനദണ്ഡങ്ങളുടെ അഭാവമാണ് ഇത്രയും വലിയ അപകടത്തിന് കാരണമായതെന്നാണ് വിലയിരുത്തൽ.