Strike : കൊടി കുത്തി ബസ് തടഞ്ഞു: ഗതാഗത മന്ത്രിയുടെ പ്രഖ്യാപനം സ്വന്തം മണ്ഡലത്തിൽ പോലും നടന്നില്ല, പണിമുടക്ക് കുടുക്കിയത് ജനങ്ങളെ

പത്തനാപുരത്ത് ജോലിക്കെത്തിയവരും സമരാനുകൂലികളും തമ്മിൽ തർക്കമുണ്ടായി.
Strike : കൊടി കുത്തി ബസ് തടഞ്ഞു: ഗതാഗത മന്ത്രിയുടെ പ്രഖ്യാപനം സ്വന്തം മണ്ഡലത്തിൽ പോലും നടന്നില്ല, പണിമുടക്ക് കുടുക്കിയത് ജനങ്ങളെ
Published on

കൊല്ലം : കേരളത്തെ ദേശീയ പണിമുടക്ക് വലിയ രീതിയിൽ ബാധിച്ചിട്ടുണ്ട്. ഇന്ന് പത്തനാപുരം കെ എസ് ആർ ടി സി ഡിപ്പോയിൽ നിന്ന് ഒരു ബസ് പോലും സർവീസ് നടത്തിയില്ല. ഗതാഗത മന്ത്രിയുടെ സ്വന്തം മണ്ഡലത്തിലാണ് ഇത്. (National strike today)

ഇന്ന് മുഴുവൻ ബസുകളും നിരത്തിൽ ഇറങ്ങുമെന്ന് മന്ത്രി പറഞ്ഞിരുന്നു. കെ എസ് ആർ ടി സിയിൽ ഡയസ്‌നോൺ പ്രഖ്യാപനവും നടത്തി. എന്നാൽ, പത്തനാപുരത്ത് ജോലിക്കെത്തിയവരും സമരാനുകൂലികളും തമ്മിൽ തർക്കമുണ്ടായി. സമരക്കാർ കൊടി കുത്തി ബസ് തടഞ്ഞു. പണിമുടക്ക് 8 മണിക്കൂർ പിന്നിട്ടു.

ഇതോടെ യാത്രക്കാർ ആകെ വലഞ്ഞിരിക്കുകയാണ്. പ്രധാന സ്റ്റാൻഡുകളിൽ എല്ലാം യാത്രക്കാർ കാത്തിരിക്കുകയാണ്. തൃശ്ശൂരിലും കൊച്ചിയിലും കെ എസ് ആർ ടി സി ജീവനക്കാരെ സമരാനുകൂലികൾ തടഞ്ഞു. ബി എം എസ് അനുകൂല ജീവനക്കാർ, പോലീസ് സംരക്ഷണം ഉണ്ടെങ്കിൽ സർവ്വീസ് നടത്താമെന്ന നിലപാടിലാണ്.

കെ എസ് ആർ ടി സി തിരുവനന്തപുരത്ത് സർവീസ് നടത്തുന്നില്ല. കടകൾ അടച്ചിട്ടു. വളരെ ചുരുക്കം ഓട്ടോകൾ മാത്രമാണ് നിരത്തിലിറങ്ങിയത്. സ്വകാര്യ വാഹനങ്ങൾ സർവ്വീസ് നടത്തുന്നുണ്ട്. കൊച്ചിയിൽ കെ എസ് ആർ ടി സി ബസ് തടഞ്ഞു. ഇന്ന് അർധരാത്രി വരെയാണ് പണിമുടക്ക്. അതേസമയം, കേരള, എംജി, കാലിക്കറ്റ്, കണ്ണൂർ സർവകലാശാലകളിൽ ഇന്നു നടത്താനിരുന്ന സകല പരീക്ഷകളും മാറ്റിവച്ചിട്ടുണ്ട്. സർക്കാർ ജീവനക്കാർ അവധിയെടുക്കുന്നതിൽ നിയന്ത്രണമേർപ്പെടുത്തി ഡയസ്‌നോൺ പ്രഖ്യാപിച്ചിട്ടുണ്ട്.

Related Stories

No stories found.
Times Kerala
timeskerala.com