തിരുവനന്തപുരം : യെമൻ പൗരൻ്റെ കൊലപാതകത്തിൽ സനയിലെ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷ മാറ്റിവച്ചത് ആശ്വാസകരമെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. (MV Govindan on Nimisha Priya's case)
ഇതിനായി ആക്ഷൻ കമ്മിറ്റി രൂപീകരിച്ചത് ലോക കേരള സഭാംഗങ്ങളാണ് എന്നും, കാന്തപുരത്തിൻ്റെ ഇടപെടൽ നിർണ്ണായകമായി എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മോചനത്തിനുള്ള ശരണങ്ങൾ തുടരുമെന്ന് കാന്തപുരത്തിൻ്റെ ഓഫീസ് അറിയിച്ചുവെന്നാണ് അദ്ദേഹം പറഞ്ഞത്.
എം വി ഗോവിന്ദൻ സി പി എം ഓഫീസിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. മതഭേദമില്ലാതെ കാന്തപുരത്തിൻ്റെ പ്രവർത്തനത്തെ എല്ലാവരും പിന്തുണയ്ക്കണം എന്ന് അദ്ദേഹം ആവശ്യപ്പെട്ടു.