തിരുവനന്തപുരം: ‘കേരള സ്റ്റോറി 2’ സിനിമയെക്കുറിച്ചുള്ള പ്രതികരണങ്ങളിലൂടെയും സംസ്ഥാന സർക്കാരിനെതിരായ രാഷ്ട്രീയ ആരോപണങ്ങളിലൂടെയും ചർച്ചകൾക്ക് തുടക്കമിട്ട് ബിജെപി നേതാവ് എം.ടി. രമേശ് (M.T. Ramesh BJP). സിനിമ കാണേണ്ടവർ കണ്ടാൽ മതിയെന്നും കേരളത്തിൽ ആരെയും നിർബന്ധിച്ച് ബീഫ് തീറ്റിക്കാറില്ലെന്നും അദ്ദേഹം പറഞ്ഞു.
സ്വർണ്ണക്കടത്ത് അന്വേഷണം സിപിഎം നേതാക്കളിലേക്ക് നീങ്ങിയപ്പോൾ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടു. അന്വേഷണ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി സമ്മർദ്ദം ചെലുത്തി. കടകംപള്ളി സുരേന്ദ്രനെ എന്തുകൊണ്ട് അറസ്റ്റ് ചെയ്യുന്നില്ലെന്നും അദ്ദേഹം ചോദിച്ചു. തെളിവില്ലാതെ തന്ത്രിയെ അറസ്റ്റ് ചെയ്തത് കടകംപള്ളിയെ സംരക്ഷിക്കാനാണ്. ഇത് എസ്.ഐ.ടിയുടെ തീരുമാനമല്ല, സിപിഎമ്മിന്റെ രാഷ്ട്രീയ തീരുമാനമാണെന്ന് എം.ടി. രമേശ് ആരോപിച്ചു.
ശബരിമല സ്ത്രീപ്രവേശന വിധിയിൽ സർക്കാർ സത്യവാങ്മൂലം മാറ്റിയാൽ ജനങ്ങളോട് മാപ്പ് പറയേണ്ടി വരും. ബിജെപി അത് പറയിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കുട്ടികൾക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങൾ നഷ്ടപ്പെടുത്തിയാൽ സർക്കാർ മറുപടി പറയേണ്ടി വരും. പദ്ധതിയിൽ ഒപ്പിട്ട ശേഷം ഇപ്പോൾ പിന്മാറുന്നത് ഇരട്ടത്താപ്പാണെന്നും വിദ്യാഭ്യാസമന്ത്രി കള്ളവണ്ടി കയറിയാണോ ചർച്ചയ്ക്ക് പോയതെന്നും അദ്ദേഹം പരിഹസിച്ചു.
സർക്കാരിന്റെ നയങ്ങൾക്കെതിരെ വരും ദിവസങ്ങളിൽ ബിജെപി സമരം ശക്തമാക്കുമെന്ന സൂചനയാണ് എം.ടി. രമേശിന്റെ വാക്കുകൾ നൽകുന്നത്.
Story Summary: BJP leader M.T. Ramesh reacted to ‘The Kerala Story 2’, stating it should be viewed just as a film. He launched a scathing attack on the Pinarayi Vijayan government regarding the Sabarimala affidavit, gold smuggling probe, and the arrest of the Sabarimala Thantri, alleging it was a political move to save Kadakampally Surendran.

