
കോഴിക്കോട്: കേരള തീരത്തിനടുത്ത് തീ പിടിച്ച ചരക്കു കപ്പലിൽ തുടർ സ്ഫോടനങ്ങൾ നടക്കുന്നതായി വിവരം(cargo ship). സ്ഫോടനത്തെ തുടർന്ന് കൂടുതൽ കണ്ടെയ്‌നറുകള്‍ കടലിലേക്ക് പതിച്ചു. നേരത്തെ 20 കണ്ടെയ്‌നറുകൾ കടലിൽ പതിച്ചിരുന്നു. ഇതിനു ശേഷമാണ് സ്ഫോടനങ്ങൾ നടന്നതെന്നാണ് വിവരം.
ഇത് രക്ഷാപ്രവർത്തനത്തിന് തടസമുണ്ടാക്കുന്നതായും അധികൃതർ പറഞ്ഞു. കപ്പലിനുള്ളിൽ അപകടകരമായ രാസവസ്തുക്കൾ അടങ്ങിയ കണ്ടെയ്‌നറുകളാണുള്ളത്. ഇത് കടലിൽ പതിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ലെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
അതേസമയം തീ പിടിച്ച ചരക്കു കപ്പലിൽ രക്ഷാപ്രവർത്തനം നടത്താനായി നാവിക സേനയുടെ കൂടുതൽ കപ്പലുകൾ ദുരന്തസ്ഥലത്തേക്ക് തിരിച്ചു. നാവികസേനയുടെ INS സൂറത്ത്, INS സത്ലജ് തുടങ്ങിയ കപ്പലുകൾ സ്ഥലത്തെത്തിയതായാണ് വിവരം.