കരമനയില്‍ ദമ്പതികളുടെ ആത്മഹത്യയിൽ കൂടുതൽ വിവരങ്ങള്‍ പുറത്ത് |Couple suicide

കോണ്‍ട്രാക്ടറായ സതീഷിന് ഒരു കോടിയിലധികം രൂപ കടബാധ്യതയുണ്ടായിരുന്നുതായി വിവരം.
couple death
Published on

തിരുവനപുരം: കരമനയില്‍ ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കോണ്‍ട്രാക്ടറായ സതീഷിന് ഒരു കോടിയിലധികം രൂപ കടബാധ്യതയുണ്ടായിരുന്നുതായി വിവരം.

നേരത്തെ മൂന്നുതവണ ബാങ്കില്‍ നിന്ന് ജപ്തിക്കായി അധികൃതര്‍ വന്നിരുന്നെന്നും അന്ന് നാട്ടുകാര്‍ ഇടപെട്ട് സംസാരിച്ചാണ് അവരെ തിരിച്ചയച്ചത്. ദമ്പതികള്‍ക്ക് തിരുവനന്തപുരം മുടവന്‍മുകളില്‍ ഭൂമിയും വീടുമുണ്ട്. അത് വിറ്റ് ബാധ്യത തീര്‍ക്കാന്‍ ശ്രമിച്ചിരുന്നെന്നും സമയത്ത് വിൽക്കാൻ സാധിച്ചില്ല.

അതെ സമയം, എസ്ബിഐ ബാങ്കില്‍ നിന്ന് കൊവിഡിന് മുന്‍പ് 60 ലക്ഷം രൂപ ലോണെടുത്തിരുന്നുവെന്നാണ് ബന്ധുക്കള്‍ പറയുന്നു.ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയായി. ഇവര്‍ക്ക് ഒരു മകനാണ് ഉളളത്. മകന്‍ വിദേശത്താണ്.

ഇന്ന് രാവിലെയാണ് സതീഷ്, ബിന്ദു എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ബിന്ദുവിനെ തൂങ്ങിയ നിലയിലും സതീശിനെ കഴുത്തറുത്ത നിലയിലുമാണ് കണ്ടെത്തിയത്. ആത്മഹത്യാക്കുറിപ്പൊന്നും കണ്ടെടുത്തിട്ടില്ല.

Related Stories

No stories found.
Times Kerala
timeskerala.com