Hijab : 'അച്ഛനും അമ്മയും ആഗ്രഹിക്കുന്ന കാലത്തോളം കുട്ടിക്ക് ഹിജാബ് ധരിച്ച് ക്ലാസിൽ വരാം': മന്ത്രി V ശിവൻകുട്ടി

മതേതര മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന കേരളത്തിൽ ഒരു കുട്ടിക്കും ഇത്തരം അനുഭവം ഉണ്ടാകാൻ പാടില്ല എന്നും അദ്ദേഹം പറഞ്ഞു.
Minister V Sivankutty on Hijab controversy in school
Published on

തിരുവനന്തപുരം : ഹിജാബ് വിവാദത്തിൽ പ്രതികരിച്ച് മന്ത്രി വി ശിവൻകുട്ടി രംഗത്തെത്തി. അച്ഛനും അമ്മയും ആഗ്രഹിക്കുന്ന കാലത്തോളം കുട്ടിക്ക് ഹിജാബ് ധരിച്ച് ക്ലാസിൽ എത്താമെന്നാണ് അദ്ദേഹം പറഞ്ഞത്. പള്ളുരുത്തി സെന്‍റ് റീത്താസ് സ്കൂളിനെതിരെയാണ് മന്ത്രിയുടെ പ്രതികരണം. (Minister V Sivankutty on Hijab controversy in school)

മതേതര മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന കേരളത്തിൽ ഒരു കുട്ടിക്കും ഇത്തരം അനുഭവം ഉണ്ടാകാൻ പാടില്ല എന്നും അദ്ദേഹം പറഞ്ഞു. അസ്വസ്ഥത ഉണ്ടാക്കുന്ന ഏത് വിഷയത്തിലും സർക്കാർ ഇടപെടുമെന്നാണ് മന്ത്രി അറിയിച്ചത്.

ഹിജാബ് വിവാദത്തിന് പിന്നാലെ രണ്ടു ദിവസത്തെ അവധിക്ക് ശേഷം പള്ളുരുത്തി സെന്‍റ് റീത്താസ് സ്കൂൾ തുറന്നു. അതേസമയം, ആവശ്യവുമായി എത്തിയ എട്ടാം ക്ലാസുകാരി ഇന്ന് സ്‌കൂളിൽ എത്തില്ല എന്നാണ് വിവരം. കുട്ടിയുടെ രക്ഷിതാവ് പറയുന്നത് ആരോഗ്യ പ്രശ്നങ്ങൾ കാരണം അവധിയെടുത്തു എന്നാണ്. സ്കൂളിന്റെ നിയമാവലി പാലിക്കാമെന്നും തുടർന്നും കുട്ടിയെ ഈ സ്കൂളിൽ പഠിപ്പിക്കാനാണ് ആ​ഗ്രഹമെന്നും പിതാവ് പറഞ്ഞതായി ഹൈബി ഈഡൻ പറഞ്ഞിരുന്നു.

ഈ പ്രതികരണം ഉണ്ടായത് സ്‌കൂൾ മാനേജ്‌മെൻറുമായി ചർച്ച നടത്തിയതിന് പിന്നാലെയാണ്. സ്കൂൾ നിർദേശിക്കുന്ന യൂണിഫോം ധരിക്കാൻ തയ്യാറാണെന്നും വർഗീയവാദികൾക്ക് ഇടം ഉണ്ടാക്കിക്കൊടുക്കില്ലെന്നും പിതാവ് വ്യക്തമാക്കി.

Related Stories

No stories found.
Times Kerala
timeskerala.com