തിരുവനന്തപുരം : പുതിയ ജി എസ് ടി സമ്പ്രദായം സംസ്ഥാനത്തിന് വലിയ നഷ്ടമുണ്ടാക്കുന്നുവെന്ന് മന്ത്രി കെ എൻ ബാലഗോപാൽ. ഈ സാഹചര്യത്തിൽ അടിയന്തര ജി എസ് ടി കൗൺസിൽ യോഗം സെപ്റ്റംബർ 3, 4 തീയതികളിൽ വിളിച്ചു ചേർത്തിട്ടുണ്ട്.
സ്വാതന്ത്ര്യ ദിനത്തിലെ പ്രധാനമന്ത്രിയുടെ പ്രഖ്യാപനവുമായി ബന്ധപ്പെട്ട വിഷയങ്ങൾ കൗൺസിൽ ചർച്ച ചെയ്യും. കേരളം കേരളത്തിന്റെ ആശങ്ക അറിയിക്കുമെന്നും മന്ത്രി പറഞ്ഞു.
പുതിയ ജി എസ് ടി സമ്പ്രദായം നിലവിൽ 8000 – 9000 കോടി നികുതി ഇനത്തിൽ കേരളത്തിന് പ്രതി വർഷം കുറയും. പൊതു ധനകാര്യസ്ഥിതിയെ ബാധിക്കും. സർക്കാരിന്റെ വരുമാനം ഒറ്റയടിക്ക് 30000 വരെ കുറയുന്നു. എല്ലാ മേഖലയെയും ഇത് സാരമായി ബാധിക്കും. പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി കേന്ദ്രത്തിന് കത്തയച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.