

കൊല്ലം: ഇടപ്പള്ളിക്കോട്ടയിൽ ലഹരിമരുന്ന് പരിശോധനയ്ക്കിടെ എക്സൈസ് സംഘത്തെ ആക്രമിക്കാൻ ശ്രമിച്ച രണ്ട് യുവാക്കൾ അറസ്റ്റിലായി (MDMA Arrest Kollam). മീനാട് സ്വദേശി രതീഷ്, കായംകുളം കൃഷ്ണപുരം സ്വദേശി അമിതാബ് ചന്ദ്രൻ എന്നിവരെയാണ് 12 ഗ്രാം എംഡിഎംഎയുമായി എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് പിടികൂടിയത്.
എക്സൈസ് സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി നടത്തിയ പരിശോധനയ്ക്കിടെയാണ് പ്രതികൾ വലയിലായത്. ഉദ്യോഗസ്ഥരെ കണ്ടതോടെ രണ്ടാം പ്രതിയായ അമിതാബ് ചന്ദ്രൻ കൈവശമുണ്ടായിരുന്ന കത്തി ഉപയോഗിച്ച് എക്സൈസ് സംഘത്തെ ആക്രമിക്കാൻ മുതിർന്നു. എന്നാൽ, ഉദ്യോഗസ്ഥർ സാഹസികമായി കത്തി പിടിച്ചുവാങ്ങി ഇയാളെ കീഴ്പ്പെടുത്തുകയായിരുന്നു.
പിടിയിലായ രണ്ടുപേരും ക്രിമിനൽ പശ്ചാത്തലമുള്ളവരാണ്. അമിതാബ് ചന്ദ്രൻ 2023-ൽ നടന്ന ഒരു കൊലപാതക കേസിലെ പ്രതിയാണ്. ഒന്നാം പ്രതിയായ രതീഷ് വധശ്രമക്കേസ് ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണെന്ന് എക്സൈസ് അറിയിച്ചു. ലഹരിമരുന്ന് വിൽപ്പനയ്ക്ക് പുറമെ ക്രിമിനൽ പ്രവർത്തനങ്ങളിലും ഇവർ സജീവമായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Two men were arrested in Kollam with 12 grams of MDMA during a special drive by the Excise Enforcement Squad. The accused, identified as Ratheesh and Amitabh Chandran, attempted to attack the excise officials with a knife during the inspection. Both individuals have serious criminal backgrounds, with Amitabh being an accused in a 2023 murder case and Ratheesh involved in an attempted murder case.