ആലപ്പുഴ: തിരുവനന്തപുരം മേയർ വി.വി. രാജേഷ് വെള്ളാപ്പള്ളി നടേശന്റെ കണിച്ചുകുളങ്ങരയിലെ വീട്ടിലെത്തി കൂടിക്കാഴ്ച നടത്തി. ഇതൊരു സൗഹൃദ സന്ദർശനം മാത്രമാണെന്നും വിവിധ മേഖലകളിലുള്ള പ്രമുഖരെ കാണുന്നതിന്റെ ഭാഗമായാണ് എത്തിയതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.(Mayor VV Rajesh visits Vellapally Natesan, responds to his controversial remark)
വെള്ളാപ്പള്ളി നടേശന്റെ കുടുംബവുമായി സംഘടനപരമായും വ്യക്തിപരമായും ദീർഘകാലത്തെ ബന്ധമുണ്ട്. പുതിയ ചുമതല ഏറ്റെടുത്ത സാഹചര്യത്തിൽ അനുഗ്രഹം തേടിയാണ് എത്തിയത്. മാധ്യമപ്രവർത്തകനെ വെള്ളാപ്പള്ളി 'തീവ്രവാദി' എന്ന് വിളിച്ച സംഭവം തന്റെ ശ്രദ്ധയിൽപ്പെട്ടില്ലെന്ന് വി.വി. രാജേഷ് പറഞ്ഞു. അദ്ദേഹം സാധാരണ അങ്ങനെ പറയുന്ന ആളല്ല. വാർത്ത കാണാത്തതിനാൽ കൂടുതൽ പ്രതികരിക്കാനില്ലെന്നും മേയർ വ്യക്തമാക്കി.
തിരുവനന്തപുരം കോർപ്പറേഷനുമായി ബന്ധപ്പെട്ട് എം.എൽ.എ വി.കെ. പ്രശാന്തും മുൻ മേയർ ആർ. ശ്രീലേഖയും തമ്മിൽ തർക്കമുണ്ടെന്ന വാർത്തകളെ വി.വി. രാജേഷ് തള്ളി. ഇരുവരും തമ്മിൽ തർക്കമില്ലെന്നും നല്ല സൗഹൃദത്തിലാണ് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങളാണ് ഇത് തർക്കമായി ചിത്രീകരിക്കുന്നത്.