
തിരുവനന്തപുരം: വീണയ്ക്കെതിരായ മാസപ്പടി കേസിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ.കേസിൽ എസ്എഫ്ഐഒയുടെ കുറ്റപത്രം ഗൗരവമായി കാണുന്നില്ല. സേവനത്തിന് നൽകിയ പണമെന്ന് മകളും സിഎംആർഎൽ കമ്പനിയും പറഞ്ഞിട്ടുണ്ടെന്നും മുഖ്യമന്ത്രി.കേസ് കോടതിയുടെ പരിഗണനയിലുള്ളതിനാൽ കൂടുതൽ പ്രതികരിക്കാനില്ലെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.
മാസപ്പടി കേസിന്റെ തന്നെയാണ് ലക്ഷ്യം വെക്കുന്നതെന്ന് പാർട്ടി തിരിച്ചറിഞ്ഞതാണ്. ഈ കേസ് എവിടെ വരെ പോകുമെന്ന് നോക്കാമെന്നും അദ്ദേഹം പറഞ്ഞു. ബിനീഷിനെതിരെ കേസ് വന്നപ്പോൾ അതിൽ കോടിയേരി ബാലകൃഷ്ണനെതിരെ ആരോപണം ഉണ്ടായിരുന്നില്ല.
മകളുടെ പേര് മാത്രമായി പരാമർശിക്കാതെ എന്റെ മകൾ എന്ന് അന്വേഷണ ഏജൻസികൾ കൃത്യമായി എഴുതിവെച്ചത് എന്തുകൊണ്ടാണ്? സിഎംആർഎൽ നൽകിയ പണത്തിന്റെ
ജിഎസ്ടിയും ആദായ നികുതിയും അടച്ചതിന്റെ രേഖകളുണ്ട്. എന്നാൽ മാധ്യമങ്ങളൊന്നും അത് പറയുന്നില്ല.മാധ്യമങ്ങൾക്ക് വേണ്ടത് എന്റെ ചോരയാണ്. അത് അത്ര വേഗം കിട്ടുമെന്ന് നിങ്ങളാരും കരുതേണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.