

കൊല്ലം: പറമ്പ് വൃത്തിയാക്കാൻ എത്തിയ മധ്യവയസ്ക്കൻ വെന്തുമരിച്ചു. ദയാനിധിയാണ് മരിച്ചത്. കാടുപിടിച്ചു കിടന്ന പുരയിടത്തിലെ കരിയിലകൾക്കും മറ്റും തീയിട്ടപ്പോൾ അപ്രതീക്ഷിതമായി അത് ആളിപ്പടരുകയായിരുന്നു.(Man burnt to death while trying to put out the fire)
വേനൽ ചൂടിൽ ഉണങ്ങിക്കിടന്ന പുരയിടത്തിൽ തീ വേഗത്തിൽ പടർന്നു. അപകടം തിരിച്ചറിഞ്ഞ ദയാനിധി ഉടൻ തന്നെ നാട്ടുകാരെയും ഫയർഫോഴ്സിനെയും വിവരമറിയിച്ചു. ഫയർഫോഴ്സ് എത്തുന്നതിനായി കാത്തുനിൽക്കാതെ തീ അണയ്ക്കാൻ അദ്ദേഹം സ്വയം ശ്രമിച്ചു. ഈ ശ്രമത്തിനിടയിൽ തീയ്ക്കുള്ളിലേക്ക് മറിഞ്ഞുവീണ ദയാനിധിക്ക് ഗുരുതരമായി പൊള്ളലേൽക്കുകയായിരുന്നു.
നാട്ടുകാർ ഓടിക്കൂടിയപ്പോഴേക്കും ദയാനിധി പൊള്ളലേറ്റ് ചലനമറ്റ നിലയിലായിരുന്നു. പോലീസ് സ്ഥലത്തെത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.