തൃശൂർ : എം ജി ആറിൻ്റെയും ജയലളിതയുടെയും മകളാണെന്ന അവകാശവാദവുമായി മലയാളി യുവതി രംഗത്തെത്തി. ജയലളിതയെ കൊലപ്പെടുത്തിയവരെ കണ്ടെത്തണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത് തൃശൂർ സ്വദേശിയായ സുനിതയാണ്.(Malayali woman says she is Jayalalithaa's daughter)
അവർ ചീഫ് ജസ്റ്റിസിന് പരാതി നൽകി. ശശികല ജയലളിതയെ കൊലപ്പെടുത്തുന്നത് നേരിട്ട് കണ്ടുവെന്നാണ് യുവതിയുടെ അവകാശവാദം.
ഇത്രയും നാൾ കാര്യങ്ങൾ പുറത്തുപറയാതെ ഇരുന്നത് ജീവഭയം മൂലമാണെന്നും അവർ വെളിപ്പടുത്തി. നീതി തേടിയാണ് ഇപ്പോൾ എത്തിയതെന്ന് സുനിത പറഞ്ഞു.